-
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരായ മത്സരത്തിൽ മനോഹര സേവുമായി ആഴ്സണൽ ഗോൾകീപ്പർ എമിലിയാനൊ മാർട്ടിനെസ്. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിലായിരുന്നു അർജന്റീനക്കാരനായ ഗോൾകീപ്പറുടെ ഈ സേവ്. അലക്സാണ്ടർ അർനോൾഡിന്റെ ലോങ് റേഞ്ച് ഷോട്ട് മാർട്ടിനെസ് ഒരു മുഴുനീള ഡൈവിങ്ങിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.
അർനോൾഡിന്റെ ഷോട്ട് ആഴ്സണൽ താരത്തിന്റെ കാലിൽ തട്ടിയിരുന്നെങ്കിലും പന്ത് വലയിലെത്തുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ മാർട്ടിനെസ് രക്ഷകനായി. ലീഗ് അവസാനിക്കുന്നതിന് മുമ്പുതന്നെ ചാമ്പ്യൻമാരായ ലിവർപൂളിനെ ആഴ്സണൽ 2-1ന് പരാജയപ്പെടുത്തുകയും ചെയ്തു. ഈ ഷോട്ട് ഗോളായിരുന്നെങ്കിൽ മത്സരം 2-2ന് സമനിലയിൽ അവസാനിക്കുമായിരുന്നു.
ഈ സേവിന്റെ വീഡിയോ ആഴ്സണൽ തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. ആഴ്സണലിന്റെ ഒന്നാംനമ്പർ ഗോൾകീപ്പർ ബേൺസ് ലെനോയ്ക്ക് പരിക്കേറ്റതോടെയാണ് 28-കാരനായ മാർട്ടിനെസിന് അവസരം ലഭിച്ചത്. കിട്ടിയ അവസരം മാർട്ടിനെസ് ഉപയോഗപ്പെടുത്തുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..