മാഡ്രിഡ്: ബാഴ്സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക് പിന്നാലെ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നികുതി വെട്ടിപ്പ് കുരുക്കില്‍. 2011-14 കാലയളവില്‍ റൊണാള്‍ഡോ 57 കോടി രൂപ നികുതിയിനത്തില്‍ വെട്ടിച്ചെന്ന് സ്പാനിഷ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
റൊണാള്‍ഡോയ്ക്കെതിരേ കേസെടുക്കുന്നത് സംബന്ധിച്ച് നികുതി വകുപ്പില്‍ തര്‍ക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസെടുക്കുന്നതിനു മുന്‍പ് റൊണാള്‍ഡോയുടെ വെട്ടിപ്പ്, സാങ്കേതിക പിഴവാണോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് ശേഷം റൊണാള്‍ഡോക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ ജൂണിൽ മാത്രമേ തീരുമാനമുണ്ടാകൂ. നികുതി വെട്ടിച്ചതായി തെളിഞ്ഞാല്‍ അഞ്ചു വര്‍ഷമെങ്കിലും റൊണാള്‍ഡോക്ക് ജയില്‍ ശിക്ഷ ലഭിക്കും.
2014ല്‍ റൊണാള്‍ഡോ നികുതിയിനത്തില്‍ 40 കോടി രൂപ തിരിച്ചടച്ചിരുന്നു. എന്നാല്‍ 108 കോടി രൂപ കൂടി റൊണാള്‍ഡോ അടക്കണമെന്നാണ് സ്പാനിഷ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നേരത്തെ നികുതി വെട്ടിപ്പ് കേസില്‍ ബാഴ്സലോണയുടെ അര്‍ജനൈ്റന്‍ സ്ട്രൈക്കര്‍ ലയണല്‍ മെസിക്ക് സ്പാനിഷ് കോടതി 21 മാസത്തെ തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടി രൂപ) പിഴയും വിധിച്ചിരുന്നു. നേരത്തെയുള്ള വിധിക്കെതിരേ മെസി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..