'മരിച്ചാലും കുഴപ്പമില്ല, ഇന്ത്യ ലോകകപ്പ് നേടണം'; ചോര ഛര്‍ദ്ദിച്ച് നേടിയ ആ സെഞ്ചുറിയെ കുറിച്ച് യുവി


2011 മാര്‍ച്ച് 20-ന് വിന്‍ഡീസിനെതിരേ നടന്ന മത്സരത്തിലാണ് ലോകകപ്പിലെ യുവ്‌രാജിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് പിറന്നത്

Image Courtesy: reuters

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പിഞ്ച് ഹിറ്റര്‍മാരില്‍ ഒരാളാണ് യുവ്‌രാജ് സിങ്. കാന്‍സര്‍ അതിന്റെ ലക്ഷണങ്ങള്‍ കാണിച്ച 2011 ലോകകപ്പില്‍ ആ രോഗത്തോട് പൊരുതിയാണ് യുവി ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായത്. നാലാം നമ്പറില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനും മികച്ച ഇടംകൈയന്‍ സ്പിന്നറുമായിരുന്നു യുവി.

2011 ലോകകപ്പില്‍ ബാറ്റുകൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ യുവിയായിരുന്നു ആ ടൂര്‍ണമെന്റിലെ താരം. ഇപ്പോഴിതാ ചോര ഛര്‍ദ്ദിച്ചിട്ടും ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തിലെ സെഞ്ചുറി ഇന്നിങ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് യുവി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം അന്നത്തെ ഓര്‍മകള്‍ പങ്കുവെച്ചത്.

2011 മാര്‍ച്ച് 20-ന് വിന്‍ഡീസിനെതിരേ നടന്ന മത്സരത്തിലാണ് ലോകകപ്പിലെ യുവ്‌രാജിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് പിറന്നത്. ഗ്രൂപ്പ് സ്റ്റേജ് മത്സരമായിരുന്നു അത്. സച്ചിനെയും ഗംഭീറിനെയും തുടക്കത്തിലേ നഷ്ടപ്പെട്ട ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന യുവ്‌രാജ് സിങ് - വിരാട് കോലി സഖ്യം മുന്നോട്ട് നയിക്കുകയായിരുന്നു. 59 റണ്‍സസെടുത്ത കോലിക്കൊപ്പം യുവി 122 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ചെന്നൈയില്‍ നടന്ന മത്സരത്തിലെ ബാറ്റിങ്ങിനിടെ യുവ്‌രാജിന് പല തവണ ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. ഒന്നിലേറെ തവണ ഗ്രൗണ്ടില്‍ വച്ച് ഛര്‍ദ്ദിച്ച യുവി ഇടയ്ക്കിടെ വൈദ്യ സഹായം തേടി. അതില്‍ ചോരയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ''ചെന്നൈയിലെ കടുത്ത ചൂട് കാരണമാണ് ഈ അസ്ഥസ്ഥതകളെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ലോകകപ്പില്‍ ഒരു സെഞ്ചുറി നേടണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ആറാം നമ്പരില്‍ ഇറങ്ങുന്നതിനാല്‍ പലപ്പോഴും എനിക്കത് സാധിച്ചിരുന്നില്ല. ഇനി ഇതിനു ശേഷം ഞാന്‍ മരിച്ചാലും ഇന്ത്യ ലോകകപ്പ് നേടണമെന്ന് ഞാനന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു'', യുവി പറയുന്നു.

When Yuvraj Singh fought illness to score crucial hundred in WC 2011

മത്സരത്തില്‍ ലോകകപ്പിലെ തന്റെ കന്നി സെഞ്ചുറി നേടിയ യുവി 123 പന്തുകള്‍ നേരിട്ട് 10 ഫോറും രണ്ടു സിക്‌സുമടക്കം 113 റണ്‍സെടുത്തു. പിന്നാലെ വാലറ്റം തകര്‍ന്നെങ്കിലും യുവിയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ 268 റണ്‍സെടുത്തു. മികച്ച ബൗളിങ് പ്രകടനത്തിലൂടെ വിന്‍ഡീസിനെ 188 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 80 റണ്‍സിന്റെ ജയവും സ്വന്തമാക്കി.

ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും തിളങ്ങിയ യുവി നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. യുവി തന്നെയായിരുന്നു ആ കളിയിലെ താരവും.

ലോകകപ്പിനിടെ ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടിരുന്ന യുവി ടൂര്‍ണമെന്റിനു ശേഷം കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനായിരുന്നു. ഈ പരിശോധനയില്‍ അദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിക്കുകയായിരുന്നു.

Content Highlights: When Yuvraj Singh fought illness to score crucial hundred in WC 2011

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented