
-
ധാക്ക: ബംഗ്ലാദേശ് ബാറ്റ്സ്മാൻ തമീം ഇഖ്ബാലിന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായിരുന്നു 2007-ലെ ഏകദിന ലോകകപ്പ്. അന്ന് ഇന്ത്യക്കെതിരായ മത്സരം തമീം എന്നും ഓർക്കാനിഷ്ടപ്പെടുന്നു. ഇന്ത്യ ആ മത്സരത്തിൽ തോറ്റത് മാത്രമല്ല തമീമിന്റെ ഇഷ്ടത്തിന് കാരണം. രാഹുൽ ദ്രാവിഡിനും സച്ചിൻ തെണ്ടുൽക്കറിനും സൗരവ് ഗാംഗുലിക്കുമൊപ്പം ഒരു മത്സരമെങ്കിലും കളിക്കാനായി എന്നത് കൂടിയായിരുന്നു.
ബാറ്റിങ്ങിനായി ക്രീസിലേക്കിറങ്ങിയപ്പോൾ ഫീൽഡ് ചെയ്യുകയായിരുന്ന ഗാംഗുലിയേയും ദ്രാവിഡിനേയും സച്ചിനേയും അദ്ഭുതത്തോടെ നോക്കിനിന്നുവെന്നും തമീം പറയുന്നു. ഈ മൂന്നു മഹാനായ താരങ്ങളുടേയും സാന്നിധ്യത്തിൽ കളിക്കാനായി എന്നത് ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്നും തമീം വ്യക്തമാക്കുന്നു. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയുടെ വീഡിയോകാസ്റ്റിൽ സഞ്ജയ് മഞ്ജരേക്കറോട് സംസാരിക്കുകയായിരുന്നു തമീം.
അന്ന് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 191 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനായി തമീം അർധ സെഞ്ചുറി നേടി. രണ്ടാം വിക്കറ്റിൽ മുഷ്ഫിഖുർ റഹീമുമായി ചേർന്ന് 45 റൺസ് കൂട്ടുകെട്ടുണ്ടാക്കി. തമീം പുറത്തായ ശേഷം ഷക്കീബുൽ ഹസ്സനുമായി ചേർന്ന് മുഷ്ഫിഖുർ ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചു. ഇരുവരും 84 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ലോകകപ്പിൽ ഇന്ത്യക്കെതിരേ ബംഗ്ലാദേശിന്റെ ആദ്യ വിജയം കൂടിയായിരുന്നു അത്.
Share this Article
Related Topics
RELATED STORIES
05:30
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..