മുഷ്ഫിഖുർ റഹീമിന്റെ ബാറ്റിങ് | Photo: ICC
ധാക്ക: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന്റെ താരമായത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹീമാണ്. സെഞ്ചുറിയുമായി തിളങ്ങിയ താരം ബംഗ്ലാദേശിന്റെ പരമ്പര നേട്ടത്തിൽ നിർണായക സാന്നിധ്യമായി. എന്നാൽ ഇതിന് പിന്നാലെ വിക്കറ്റിന് പിന്നിൽ നിന്നുള്ള മുഷ്ഫിഖുറിന്റെ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
ലങ്കയുടെ ഇന്നിങ്സ് സമയത്ത് വിക്കറ്റിന് പിന്നിൽ നിന്ന് വന്ന മുഷ്ഫിഖുറിന്റെ സംസാരം സ്റ്റമ്പ് മൈക്കിൽ പതിയുകയായിരുന്നു. ബാറ്റ്സ്മാൻ റണ്ണിനായി ഓടുമ്പോൾ തടസ്സം സൃഷ്ടിക്കാനാണ് ബൗളർ മെഹ്ദി ഹസ്സനോട് മുഷ്ഫിഖുർ പറയുന്നത്. ബംഗാളി ഭാഷയിലാണ് താരത്തിന്റെ സംസാരം. ലങ്കൻ ഇന്നിങ്സിലെ 11-ാം ഓവറിലാണ് ഈ സംഭവം.
മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശ് 103 റൺസിന് വിജയിച്ചു. ബംഗ്ലാദേശ് 48.1 ഓവറിൽ 246 റൺസ് നേടിയപ്പോൾ 40 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനെ ലങ്കയ്ക്ക് കഴിഞ്ഞുള്ളു. ഡെക്ക്വർത്-ലൂയിസ് നിയമപ്രകാരമാണ് ബംഗ്ലാദേശിന്റെ വിജയം.
Content Highlights: Mushfiqur Rahim Asks Bowler to Obstruct SL Batsman
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..