മൂന്നാം ഏകദിനത്തിലും ജയം, ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍


1 min read
Read later
Print
Share

ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കന്‍ വനിതകള്‍ 216 റണ്‍സിന് ഓള്‍ ഔട്ടായി.

Photo: twitter.com/ICC

പല്ലെകെലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 39 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കന്‍ വനിതകള്‍ 47.3 ഓവറില്‍
216 റണ്‍സിന് ഓള്‍ ഔട്ടായി.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യന്‍ വനിതകള്‍ തൂത്തുവാരി. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായിക ഹര്‍മന്‍പ്രീത് കൗര്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചു. 88 പന്തുകളില്‍നിന്ന് 75 റണ്‍സാണ് താരം നേടിയത്. 65 പന്തുകളില്‍ നിന്ന് 56 റണ്‍സെടുത്ത് പുറത്താവാതെ നിന്ന പൂജ വസ്ത്രാകറും 49 റണ്‍സ് നേടിയ ഓപ്പണര്‍ ഷഫാലി വര്‍മയും മികച്ച പ്രകടനം പുറത്തെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി ഇനോക രണവീര, ചമരി അത്തപത്തു, രശ്മി ഡി സില്‍വ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു.

256 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ ബാറ്റിങ് നിര ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല. 59 പന്തുകളില്‍ നിന്ന് പുറത്താവാതെ 48 റണ്‍സെടുത്ത നിലക്ഷി ഡി സില്‍വയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 44 റണ്‍സെടുത്ത നായിക ചമരി അത്തപ്പത്തുവും 39 റണ്‍സ് നേടിയ ഹസിനി പെരേരയും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി 10 ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്ത രാജേശ്വരി ഗെയ്ക്‌വാദ് ബൗളര്‍മാരില്‍ തിളങ്ങി. മേഘ്‌ന സിങ്, പൂജ വസ്ത്രാകര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിലെയും പരമ്പരയുടെയും താരമായി ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗറിനെ തിരഞ്ഞെടുത്തു.

Content Highlights: indian womens team, india w, india w vs sri lanka w, ind vs sl, icc, cricket news, womens cricket

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sachin and kohli

1 min

സച്ചിനാണോ കോലിയാണോ കേമന്‍? അഭിപ്രായവുമായി ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്

Apr 24, 2023


bbl

1 min

15 റണ്‍സിന് ഓള്‍ഔട്ട്, സംഭവം ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍

Dec 16, 2022


Team India should play Ishant Bumrah and Siraj for Pink-ball Test

1 min

പിങ്ക് ബോള്‍ ടെസ്റ്റില്‍ ബുംറ, ഇഷാന്ത്, സിറാജ് എന്നിവരെ കളിപ്പിക്കണം

Feb 23, 2021

Most Commented