ലക്ഷ്യം വിജയം മാത്രം, 'ഫൈനല്‍' ജയിച്ച് പരമ്പര നേടാന്‍ ഇന്ത്യയും ന്യൂസീലന്‍ഡും


Photo: twitter.com/BCCI

അഹമ്മദാബാദ്: 14 ദിവസവും ആറു മത്സരങ്ങളും നീണ്ട പരമ്പരയ്ക്ക് അക്ഷരാര്‍ഥത്തില്‍ ഒരു ഫൈനലോടെ ബുധനാഴ്ച തിരശ്ശീലവീഴുകയാണ്. ഇന്ത്യ തൂത്തുവാരിയ ഏകദിനപരമ്പരയ്ക്കു പിന്നാലെനടന്ന ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡ് ഇന്ത്യയെ തകിടംമറിച്ചു. ലഖ്നൗവിലെ ചതിക്കുഴിയില്‍ എന്തും സംഭവിക്കാമായിരുന്ന രണ്ടാം മത്സരം ഇന്ത്യ കഷ്ടിച്ച് ജയിച്ചു. പരമ്പര ഇപ്പോള്‍ 1-1 സമനിലയില്‍. ഇന്ത്യന്‍ മണ്ണിലെ സര്‍വാധിപത്യം തുടരാന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സംഘം ശ്രമിക്കുന്നു. ഇന്ത്യയില്‍ അപൂര്‍വമായൊരു പരമ്പരവിജയം ന്യൂസീലന്‍ഡ് ആഗ്രഹിക്കുന്നു. തീപാറുന്ന പോരാട്ടത്തിനാവും അഹമ്മദാബാദ് സാക്ഷ്യംവഹിക്കുക. മത്സരം വൈകീട്ട് ഏഴുമുതല്‍.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ എല്ലാ ഫോര്‍മാറ്റിലുമായി 55 ദ്വിരാഷ്ട്ര പരമ്പരകള്‍ ഇന്ത്യയില്‍ നടന്നു. അതില്‍ 47-ഉം ഇന്ത്യ ജയിച്ചു. 2019-ല്‍ ഓസ്ട്രേലിയയും 2015-ല്‍ ദക്ഷിണാഫ്രിക്കയും മാത്രമാണ് ഇന്ത്യന്‍ മണ്ണില്‍ വിജയംകണ്ടത്.

ഡിസംബറില്‍ ഒരു ഏകദിന ഡബിള്‍ സെഞ്ചുറി (210) നേടിയശേഷം ഇഷാന്‍ കിഷന് ഫോം നഷ്ടമാണ്. അടുത്ത എട്ടു മത്സരങ്ങളിലെയും സ്‌കോര്‍ ചേര്‍ത്താലും ആ 210-ന്റെ പകുതിപോലും വരില്ല. ഏകദിനത്തിലെ മികവ് ട്വന്റി 20-യില്‍ ആവര്‍ത്തിക്കാന്‍ ശുഭ്മാന്‍ ഗില്ലിന് കഴിയുന്നില്ല.

ബുധനാഴ്ചയ്ക്കുശേഷം ഇന്ത്യയ്ക്ക് ട്വന്റി 20 മത്സരങ്ങളില്‍നിന്നുള്ള ഇടവേളയാണ്. ഇതിനുപിന്നാലെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളാണ്. ലോകകപ്പ് മുന്നില്‍നില്‍ക്കെ ഇനി ഏകദിന പരമ്പരകള്‍ക്കാവും പ്രാമുഖ്യം.

ടീം ന്യൂസ്

ഓപ്പണര്‍ പൃഥ്വി ഷായെ ഇന്ത്യ കളത്തിലിറക്കുമോ എന്നതാണ് ആകാംക്ഷ. രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍. രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി എന്നിവര്‍ക്ക് കഴിയുന്നില്ല. ആ സ്ഥിതിക്ക് നിര്‍ണായക മത്സരത്തില്‍ ഷായ്ക്ക് അവസരം കിട്ടിയേക്കാം. യുസ്വേന്ദ്ര ചാഹലിന്റെ സ്ഥാനത്ത് ഉമ്രാന്‍ മാലിക് കളിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.

പിച്ച്

ട്വന്റി 20-കളില്‍ റണ്ണൊഴുകുന്ന പിച്ചാണ് അഹമ്മദാബാദിലേത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ മൂന്നിലെയും രണ്ടിന്നിങ്സുകളിലും 160-നുമുകളില്‍ സ്‌കോര്‍ ചെയ്തു. രണ്ടിന് 224 എന്ന വന്‍ ടോട്ടലും പിറന്നിട്ടുണ്ട്. കാലാവസ്ഥ അനുയോജ്യം.

സ്റ്റാറ്റ്സ്

*2012-നുശേഷം ഒരു ഫോര്‍മാറ്റിലെയും ദ്വിരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യയില്‍ ന്യൂസീലന്‍ഡ് ജയിച്ചിട്ടില്ല.

* ട്വന്റി 20-കളില്‍ 40-നുമുകളില്‍ ബാറ്റിങ് ശരാശരിയും 130-നുമുകളില്‍ സ്ട്രൈക്ക് റേറ്റുമുള്ള 44 കളിക്കാരുണ്ട്. അതില്‍ ടോപ് ത്രീയിലുള്ള രണ്ടുപേര്‍ ഈ പരമ്പരയില്‍ കളിക്കുന്നുണ്ട് -സൂര്യകുമാര്‍ യാദവും (47.17, 175.63) ഡെവണ്‍ കോണ്‍വേയും (47.42, 130.47).

Content Highlights: india vs new zealand third t 20 match live updates

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented