• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • News
  • Features
  • Interview
  • Cricket
  • Football
  • Sports Extras
  • SportsMasika
  • Badminton
  • Tennis
  • Athletics
  • Columns
  • ISL 2020-21
  • Gallery
  • Videos
  • Other Sports

ഒറ്റയാള്‍ പട്ടാളമായി വീണ്ടും കോലി; ധോനിയുടെ നാട്ടില്‍ ഇന്ത്യയ്ക്ക് തോല്‍വി

Published: Mar 8, 2019, 12:39 PM IST Updated: Mar 8, 2019, 09:28 PM IST
A A A

ആദ്യ രണ്ട് ഏകദിനങ്ങളിലും ഓസ്‌ട്രേലിയുയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഇന്ത്യയുടെ ജയം.

 india vs australia
X

Image Courtesy: Getty Images

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 32 റണ്‍സ് തോല്‍വി. 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 281 റണ്‍സിന് പുറത്തായി.

ഓസീസ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 27 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി - ധോനി സഖ്യം 86 റണ്‍സ് വരെയെത്തിച്ചു. ധോനിയെ പുറത്താക്കി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 42 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം ധോനി 26 റണ്‍സെടുത്തു. 

പിന്നാലെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി - കേദാര്‍ ജാദവ് സഖ്യം ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍ 39 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ജാദവിനെ സാംപ വിക്കറ്റിനു മുന്നില്‍ കുടുക്കി. കോലിക്കൊപ്പം 88 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ജാദവ് പുറത്തായത്. 

അതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഏകദിനത്തിലെ 41-ാം സെഞ്ചുറി തികച്ചു. കോലി പൊരുതി നോക്കിയെങ്കിലും കാര്യമായ പിന്തുണ നല്‍കാന്‍ ആര്‍ക്കുമായില്ല. 95 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളും ഒരു സിക്‌സുമടക്കം 123 റണ്‍സെടുത്ത കോലിയെ 38-ാം ഓവറില്‍ ആദം സാംപ ബൗള്‍ഡാക്കുകയായിരുന്നു. പരമ്പരയിലെ കോലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കറും (32) രവീന്ദ്ര ജഡേജയും (24) ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ശിഖര്‍ ധവാന്‍ (1), രോഹിത് ശര്‍മ (14), അമ്പാട്ടി റായുഡു (2), കുല്‍ദീപ് (10), ഷമി (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇതോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര 2-1 എന്ന നിലയിലായി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തിരുന്നു. കന്നി സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജ, അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് എന്നിവരുടെ മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. 

virat kohli on cusp of joining dhoni ganguly azharuddin in elite list

ഒരു ഘട്ടത്തില്‍ 350-ന് മുകളില്‍ പോകുമായിരുന്നു ഓസീസിനെ പിടിച്ചുകെട്ടിയത് 35 ഓവറിന് ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്ത മികവാണ്. അവസാന 10 ഓവറില്‍ എട്ടു വിക്കറ്റ് കയ്യിലിരിക്കെ ഓസീസിന് നേടാനായത് 69 റണ്‍സ് മാത്രമാണ്. മൂന്നു വിക്കറ്റും ഈ ഘട്ടത്തില്‍ നഷ്ടമായി. 

113 പന്തില്‍ നിന്ന് 11 ബൗണ്ടറിയും ഒരു സിക്‌സും സഹിതം ഖ്വാജ 104 റണ്‍സെടുത്തു. ഫിഞ്ച് 99 പന്തുകളില്‍ നിന്ന് 10 ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 93 റണ്‍സ് നേടി. ഓപ്പണിങ് വിക്കറ്റില്‍ 31.5 ഓവറില്‍ 193 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 2018-നു ശേഷം ഏകദിനത്തില്‍ ഏതൊരു വിക്കറ്റിലുമായി ഓസീസിന്റെ ഏറ്റവും വലിയ കൂട്ടുകെട്ടു കൂടിയാണിത്.

കന്നി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഓസീസ് താരമാണ് ഖ്വാജ. കന്നി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഓസീസ് താരം ആദം വോഗ്‌സാണ്.

india vs australia

പിന്നാലെ ക്രീസിലെത്തിയ മാക്‌സ്വെല്‍ തകര്‍ത്തടിച്ച് തുടങ്ങി. എന്നാല്‍ 31 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത മാക്‌സ് വെല്ലിനെ ജഡേജ റണ്ണൗട്ടാക്കിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഓസീസ് നിരയില്‍ മാര്‍ക്കസ് സ്റ്റോയിനിസ് (31), അലക്‌സ് കാരി (21) എന്നിവര്‍ പുറത്താകാതെ നിന്നു. 

നേരത്തെ ടോസ് നേടിയ കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഈ മത്സരത്തിലെ മാച്ച് ഫീ പൂര്‍ണമായും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കുമെന്നും കോലി അറിയിച്ചു.

Content Highlights: India Australia Third ODI Virat Kohli Dhoni Ranji

PRINT
EMAIL
COMMENT
Read in English

All eyes on Dhoni as India eye series win against Australia

Ranchi: Mahendra Singh Dhoni, probably playing for the final time at his home ground, .. 

Read More
 

Related Articles

പാക് മന്ത്രിയുടെ ഭീഷണി വിലപ്പോവില്ല; പട്ടാളത്തൊപ്പി ധരിക്കാന്‍ ഇന്ത്യ അനുമതി വാങ്ങിയിരുന്നു
Sports |
Sports |
എക്കാലത്തെയും മികച്ച താരമാര്? സച്ചിനോ ലാറയോ കോലിയോ ഉത്തരം മുട്ടി വോണ്‍
Sports |
ധോനിയെ കളിയാക്കി മഞ്ജരേക്കര്‍; ഇതു കേട്ട് ധോനി ഫാന്‍സ് വെറുതെയിരിക്കുമോ?
Sports |
ഓസീസിനെതിരായ ബാക്കി മത്സരങ്ങളില്‍ ധോനി കളിക്കില്ല
 
  • Tags :
    • India-Australia Series
    • Virat Kohli
    • M.S.Dhoni
    • India Vs Australia
    • Ranchi
More from this section
England wrap up victory in the first Test against Sri Lanka in Galle
ഉറച്ചുനിന്ന് ബെയര്‍സ്‌റ്റോ - ലോറന്‍സ് സഖ്യം; ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇംഗ്ലണ്ട്
India vs Australia 4th Test Day 4
അഞ്ചു വിക്കറ്റുമായി തിളങ്ങി സിറാജ്, ഓസ്‌ട്രേലിയ 294-ന് പുറത്ത്; ഇന്ത്യയ്ക്ക് ജയിക്കാന്‍ 328
kerala
തുടര്‍വിജയങ്ങള്‍ക്ക് ശേഷം ആന്ധ്രാപ്രദേശിനോട് തോല്‍വി വഴങ്ങി കേരളം
India vs Australia 4th Test Day 3
സുന്ദര്‍ - ഷാര്‍ദുല്‍ സഖ്യത്തിലൂടെ മൂന്നാം ദിനം സ്വന്തമാക്കി ഇന്ത്യ
joe root
ഇരട്ടസെഞ്ചുറിയുമായി റൂട്ട്, ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.