മര്‍ദാന്‍. മഹാഗുരു പീര്‍ മര്‍ദാന്‍ ഷായുടെ പട്ടണം. പാകിസ്താന്റെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മര്‍ദാന്‍ ശാന്തനായിരിക്കുന്ന സൂഫിവര്യരുടെ ചേലാണ്. ഇവിടെ നിന്ന് പതിനാറാം വയസ്സിൽ അധോലോകം വാഴുന്ന കറാച്ചിയിലേക്ക് തിരിക്കുമ്പോള്‍ ഫഖര്‍ സമാന്റെ ബാഗില്‍ ഉപ്പ നല്കിയ തസ്ബീഹ് (ജപമാല) മാലയുണ്ടായിരുന്നു.
കറാച്ചിയിലെ പാകിസ്താന് നേവി സ്കൂളിലെ ജീവിതം കുഞ്ഞു ഫഖറിന് കരച്ചിൽ നിറഞ്ഞതായിരുന്നു. തട്ടു തട്ടായി തിരിച്ച ബെര്‍ത്തുകളില്‍ കൂട്ടുകാര്‍ക്കൊപ്പം ഉറങ്ങുന്ന ഫഖര്‍ രാത്രികളില്‍ ഞെട്ടിയുണര്‍ന്ന് പൊട്ടിക്കരയും. അന്നേരം ഉപ്പ നല്കിയ തസ്ബീഹ് മാലയില്‍ ആശ്വാസം കണ്ടെത്തിയിരുന്ന അവന് മര്‍ദാന്‍ പട്ടണത്തെപോലെ എപ്പോഴും ഏകനും മൗനിയുമായിരുന്നു.
ആത്മവിശ്വാസം കുറഞ്ഞ ഫഖറിനെ ഊര്ജസ്വലനാക്കാന് ആദ്ധ്യാപകന്‍ അസം ഖാന് കണ്ടെത്തിയ വഴി അവനെ വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളിക്കാന്‍ കൂട്ടുക എന്നതായിരുന്നു. ഇടംകയ്യില്‍ ബാറ്റ് പിടിപ്പിച്ച അസം ഖാനെപോലും അമ്പരപ്പിച്ച് ഫഖര്‍ വളര്‍ന്നു. പാകിസ്താന് ദേശീയ ടീമില്‍, കളിച്ച മൂന്നു മത്സരങ്ങളിലും ടീമിന്റെ വിജയങ്ങളില്‍ സുപ്രധാന പങ്ക്, ടീം ഫൈനലില്‍.
കലാശക്കളിക്ക് ഓവലില്‍ എത്തിയ ഫഖര്‍ പരിശീലനത്തിനിറങ്ങി മൂന്നു പന്ത് മാത്രം നേരിട്ട് നെറ്റ്സില്‍ ക്ഷീണിതനായി വീണു. ശരീരത്തില്‍ നിന്ന് കരുത്തും മനസ്സില്‍ നിന്ന് ആത്മവിശ്വാസവും ചോര്ന്നുപോകുന്നതായി കോച്ചിനോട് പരാതിപ്പെട്ടു. ഫഖറിനോട് ഡ്രസിങ് റൂമില്‍പോയി വിശ്രമിക്കാന്‍ നിര്‍ദേശിച്ച കോച്ച് കൂട്ടായി ഫിസിയോ ഷൈന്‍ ഹെയ്സിനെയും വിട്ടു.
ഉറക്കത്തില്‍പോലും സെഞ്ചുറി അടിക്കാന്‍ കെല്പുള്ള ക്വിന്റണ്‍ ഡികോക്ക്, അസാധ്യമായ ലക്ഷ്യങ്ങളിലേക്ക് സംഭ്രമമില്ലാതെ ബാറ്റുമായി കയറിപ്പോകുന്ന വിരാട് കോലി, പരിശീലന ഗ്രന്ഥങ്ങളെ തന്റെഷോട്ടുകള് കൊണ്ട് പരിഹസിക്കുന്ന ഡി വില്ല്യേഴ്സ്. വൈവിധ്യങ്ങള്‍ നിറഞ്ഞ ബാറ്റിങ് പ്രതിഭകള്‍ക്കിടയില്‍ ചരിത്രം ഫഖറിനെ എവിടെയാവും പ്രതിഷ്ഠിക്കുക? അതോ, ഒറ്റ ടൂര്‍ണമെന്റില്‍ തിളങ്ങി പൊലിഞ്ഞുപോകുന്ന നക്ഷത്രങ്ങളില്‍ ഒരാളാവുമോ? ആര്‍ക്കറിയാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..