ഉമിനീര്‍ ഉപയോഗമില്ല, പകരം സാനിറ്റൈസറുണ്ട്; ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് മടങ്ങിയെത്തി


1 min read
Read later
Print
Share

ഐ.സി.സിയുടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം തന്നെ പാലിച്ചാണ് മത്സരം നടന്നത്. താരങ്ങളെല്ലാം തന്നെ മത്സരത്തിനിടെ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് വ്യത്യസ്ത കാഴ്ചയായി. കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനമുണ്ടായിരുന്നില്ല

Image Courtesy: England Cricket

ലണ്ടന്‍: മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മൈതാനത്തേക്ക് ക്രിക്കറ്റ് മടങ്ങിയെത്തി. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് ടീം ജോസ് ബട്ട്‌ലറുടെയും ബെന്‍ സ്‌റ്റോക്ക്‌സിന്റെയും നേതൃത്വത്തില്‍ രണ്ടായി തിരിഞ്ഞുള്ള ത്രിദിന പരിശീലന മത്സരമാണ് സതാംടണില്‍ നടന്നത്.

വിന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ജൂലായ് എട്ടിന് സതാംടണിലാണ്. ദീര്‍ഘ നാളത്തെ ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുന്ന താരങ്ങള്‍ക്ക് മത്സര പരിചയത്തിനായാണ് പരീശീലന മത്സരം സംഘടിപ്പിച്ചത്.

ഐ.സി.സിയുടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം തന്നെ പാലിച്ചാണ് മത്സരം നടന്നത്. താരങ്ങളെല്ലാം തന്നെ മത്സരത്തിനിടെ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് വ്യത്യസ്ത കാഴ്ചയായി. കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനമുണ്ടായിരുന്നില്ല.

പന്തിന്റെ തിളക്കം കൂട്ടാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നതും ഐ.സി.സി വിലക്കിയിട്ടുള്ളതിനാല്‍ താരങ്ങളില്‍ ആരും തന്നെ ഇതിന് മുതിര്‍ന്നില്ല. ബുധനാഴ്ച നടന്ന ആദ്യ ദിനത്തില്‍ മത്സരം അവസാനിച്ചപ്പോള്‍ സ്‌റ്റോക്ക്‌സിന്റെ ടീമിനായി ബൗള്‍ ചെയ്ത ജെയിംസ് ആന്‍ഡേഴ്‌സണ്‍ 18 ഓവറുകള്‍ ബൗള്‍ ചെയ്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. വിക്കറ്റ് വീഴ്ത്തിയെങ്കിലും താരങ്ങളിലാരും തന്നെ കാര്യമായ ആഘോഷങ്ങള്‍ക്ക് മുതിര്‍ന്നില്ല. കൃത്യമായ ശാരീരിക അകലം പാലിച്ച് കൈമുട്ടുകള്‍ മാത്രം കൂട്ടിമുട്ടിച്ചായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ വിക്കറ്റ് ആഘോഷം.

ഓരോ ഓവറുകള്‍ക്ക് ശേഷവും ബൗളര്‍മാര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നുണ്ടായിരുന്നു. ഓരോ താരങ്ങള്‍ക്കും ഓരോ ബോട്ടിലിലാണ് ഡ്രിങ്ക്‌സ് കൊണ്ടുവന്നത്. ഡ്രിങ്ക്‌സ് കൊണ്ടുവന്ന 12-ാമന്‍ ഗ്ലൗവ്‌സ് ധരിച്ചാണ് മൈതാനത്തിറങ്ങിയത്.

ആദ്യ ദിനത്തിലെ മത്സരം അവസാനിച്ചപ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയിലാണ് ബട്ട്‌ലറുടെ ടീം.

Content Highlights: celebrates wickets with physical distancing, uses hand sanitiser during warm up game

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Final preparations for the World Cup India-Australia ODI cricket series starts today

1 min

ലോകകപ്പിനുള്ള അവസാനവട്ട ഒരുക്കം; ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം ഇന്ന്

Sep 22, 2023


India vs Australia 1st odi at mohali

1 min

ഓസീസിനെതിരേ ഇന്ത്യയ്ക്ക് ടോസ്; ആദ്യം പന്തെറിയും, ഋതുരാജും അശ്വിനും ടീമില്‍

Sep 22, 2023


england cricket

1 min

2024 ട്വന്റി 20 ലോകകപ്പ്: യുഎസ്സില്‍ മൂന്ന് വേദികള്‍ പ്രഖ്യാപിച്ച് ഐസിസി

Sep 20, 2023


Most Commented