• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Spirituality
More
  • Feature
  • Amrutha Vachanam
  • Photos
  • Astrology
  • News
  • Beliefs
  • Rituals
  • Jaggi Vasudev

വിശ്വവിജയി വിവേകാനന്ദൻ

Jan 12, 2019, 08:35 AM IST
A A A

’ വിവേകാനന്ദസന്ദേശത്തെപ്പറ്റി ലോകം മുഴുവൻ അംഗീകരിക്കുന്ന ഒരു പ്രധാന സത്യം ടാഗോർ പറഞ്ഞതുപോലെ ‘വിവേകാനന്ദനിൽ നിഷേധകമായി ഒന്നുമില്ല' എന്നതാകുന്നു. വിവേകാനന്ദന്റെ ആ രൂപംപോലും നിത്യയൗവനത്തെയും നിത്യപ്രചോദനത്തെയും ഓർമിപ്പിക്കുന്നു.

# സ്വാമി നന്ദാത്മജാനന്ദ

Swami Vivekananda Man is Potentialy Divineകുറഞ്ഞൊരു ജീവിതദൈർഘ്യംകൊണ്ട് ലോകചിന്തയെ ഇളക്കിപ്രതിഷ്ഠിച്ച സ്വാമി വിവേകാനന്ദനെ ആധുനികലോകം പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ കേവലം 32 വയസ്സുകൊണ്ട് തന്റെ ജീവിതദൗത്യം പൂർത്തിയാക്കിയ ശങ്കരാചാര്യരുടെ ജീവിതത്തെ ഒരുപക്ഷേ നാം അവിശ്വസിക്കുമായിരുന്നു.

വിവേകാനന്ദൻ മാനവരോട്‌ വാചാലനായത് മനുഷ്യനിലെ ചൈതന്യത്തെക്കുറിച്ചും അന്തഃസത്തയെക്കുറിച്ചുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ‘Man is Potentialy Divine’ എന്ന നിർവചനംതന്നെ വിവേകാനന്ദസന്ദേശഹൃദയമായി വിലയിരുത്താവുന്നതാണ്. ഗാന്ധിജി ഇപ്രകാരം പറയുകയുണ്ടായി: ‘‘വിവേകാനന്ദസന്നിധിയിൽനിന്ന്‌ വെറുംകൈയോടെ മടങ്ങിപ്പോകരുത് എന്നാണ് യുവാക്കളോടായി എനിക്ക്‌ പറയാനുള്ളത്.’’

ജീവന്റെ അമൂല്യതയെക്കുറിച്ചും അത്‌ പുറത്തേക്കുകൊണ്ടുവന്ന് ആവിഷ്കരിക്കാനുള്ള മാർഗത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഉപനിഷദ്‌രഹസ്യത്തെ പാശ്ചാത്യലോകത്ത് ആധുനികശൈലിയിൽ അവതരിപ്പിച്ച സ്വാമി വിവേകാനന്ദൻ പാശ്ചാത്യചിന്തയെത്തന്നെ പിടിച്ചുകുലുക്കുകയായിരുന്നു. ‘പാപിയെന്ന്‌ കരുതുന്നതാണ് ഏറ്റവും വലിയ പാപം’ എന്ന രീതിയിലുള്ള ആശയങ്ങൾ പാശ്ചാത്യരുടെ ചിന്താശൈലിയെ മുഴുവൻ ഇളക്കിമറിക്കാൻ പര്യാപ്തമായിരുന്നു.

ശക്തിയുടെ ഈ സുവിശേഷം പാശ്ചാത്യഭൂമിയെ പരിവർത്തനപ്പെടുത്തിയതിന്റെ തെളിവുകളാണ് വിവേകാനന്ദനാൽ പ്രചോദിതരായ പാശ്ചാത്യപ്രതിഭകളത്രയും. വിവേകാനന്ദവാണികളെ വൈദ്യുതാഘാതംപോലെയേ ശ്രവിക്കാനാവൂ എന്നുപറഞ്ഞ ഫ്രഞ്ച്‌ ദാർശനികൻ റൊമയ്ൻ റോളണ്ടും മാർഗരറ്റ് നോബിളും ടെസ്ലയും മാക്സ് മുള്ളറുമെല്ലാം ആ നിരയെ കൂടുതൽ സമ്പന്നമാക്കി.
 വേദാന്തോക്തികളെ ഉയർത്തിക്കാട്ടി ലോകചിന്തയെ ഇപ്രകാരം പുനഃപ്രതിഷ്ഠ നടത്തിയതുകൊണ്ടാവാം സ്വാമി വിവേകാനന്ദനെ ‘വിശ്വവിജയം’ നേടിയ ആളായി കണക്കാക്കുന്നത്.

ചിന്തയുടെ മേഖലയിലുണ്ടായ ഈ സ്വാധീനത്തെ നടരാജഗുരുവിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട് ചുരുക്കാം: ‘സ്വാമി വിവേകാനന്ദൻ പാശ്ചാത്യദേശത്ത് ഒരു സ്ഥിരനിക്ഷേപം ചെയ്തുവെച്ചിട്ടുണ്ട്. അതിന്റെ പലിശയെടുത്ത് ആർക്കുവേണമെങ്കിലും അവിടെ കഴിയാം.’ വിവേകാനന്ദസന്ദേശത്തെപ്പറ്റി ലോകം മുഴുവൻ അംഗീകരിക്കുന്ന ഒരു പ്രധാന സത്യം ടാഗോർ പറഞ്ഞതുപോലെ ‘വിവേകാനന്ദനിൽ നിഷേധകമായി ഒന്നുമില്ല' എന്നതാകുന്നു. വിവേകാനന്ദന്റെ ആ രൂപംപോലും നിത്യയൗവനത്തെയും നിത്യപ്രചോദനത്തെയും ഓർമിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയകവി പി. കുഞ്ഞിരാമൻനായർ ചൊല്ലിയ ഈരടികളെ ഈയവസരത്തിൽ മനസ്സിലുറപ്പിക്കാം:

 ‘ഈ വീരയുവാവിനെ ക്ഷണിക്കൂ, സമുന്നത ജീവിതശിലാസ്ഥാപനത്തിനു നിങ്ങൾ.’പത്രാധിപർ, പ്രബുദ്ധകേരളം

Content Highlights: Swami Vivekananda Man is Potentialy Divine

PRINT
EMAIL
COMMENT

 

Related Articles

ദീർഘതപസ്യയുടെ നിത്യമുദ്ര
Books |
Spirituality |
കിഴക്ക്‌ പടിഞ്ഞാറിനെ തൊട്ടപ്പോൾ
Spirituality |
'ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ' - സിസ്റ്റർ നിവേദിതയുടെ ഓർമ
 
  • Tags :
    • Swami Vivekananda
More from this section
Vivekananda
കിഴക്ക്‌ പടിഞ്ഞാറിനെ തൊട്ടപ്പോൾ
sri ramakrishna paramahamsa
കണ്ടുമുട്ടൽ, ശ്രീരാമകൃഷ്ണ പരമഹംസരുടെ മുന്നിൽ
Swami Vivekananda
ഉൾക്കൊള്ളൽ എന്ന മതസാരം
Swami Vivekananda
പരിവ്രാജകന്റെ വഴി
Swami Vivekananda and Sister Nivedita
'ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ' - സിസ്റ്റർ നിവേദിതയുടെ ഓർമ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.