തൃശ്ശൂർ പൂരം(ഫയൽചിത്രം)| Photo: PTI
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ബുധനാഴ്ച രണ്ട് പ്രധാന ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറും. പ്രധാന സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ പതിവിലും നേരത്തെയാണ് കൊടിയേറ്റം. പാറമേക്കാവില്‍ ഒമ്പതിനും പത്തരയ്ക്കും ഇടയ്ക്ക്. തിരുവമ്പാടിയില്‍ പത്തരയ്ക്കും 10.55-നും ഇടയ്ക്കും. ഘടകക്ഷേത്രങ്ങളില്‍ രാവിലെ എട്ടുമുതല്‍ രാത്രി ഏഴരവരെ വിവിധ സമയങ്ങളിലായാണ് കൊടിയേറുക.
എട്ടിനാണ് ഇരുവിഭാഗത്തിന്റെയും ചമയപ്രദര്‍ശനങ്ങള്‍ തുടങ്ങുക. സാമ്പിള്‍ വെടിക്കെട്ടും എട്ടിനുതന്നെ നടക്കും. ഒമ്പതിന് നെയ്തലക്കാവിലമ്മയെത്തി വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറന്നിടുന്നതോടെ പൂരത്തിന് നാന്ദിയാകും.
Content Highlights: thrissur pooram 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..