
പൂരത്തിന്റെ തലപ്പൊക്കങ്ങളായ കരിവീരൻമാരെല്ലാം മുന്നൊരുക്കത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് തേക്കിൻകാട്ടിൽ നിരന്നു. അലങ്കാരങ്ങളില്ലാത്ത കരിയഴകിന് മുന്നിൽ ആളുകൾ നിരന്നു. ആളൊഴുക്കായിരുന്നു തിങ്കളാഴ്ച നഗരത്തിന്റെ മുഖമുദ്ര.
ചൊവ്വാഴ്ച തേക്കിൻകാട്ടിലേക്ക് ആദ്യമെത്തുക ഘടകപൂരങ്ങളാണ്. തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പിന്നീട് സിരകളെ ത്രസിപ്പിക്കും. മഴവില്ലഴകോടെയുള്ള കുടമാറ്റം വൈകീട്ട് ഏഴോടെ പൂർണമാകും. രാത്രിയെഴുന്നള്ളിപ്പുകൾ വേറിട്ട സൗന്ദര്യമൊരുക്കും. ഇതിനെല്ലാമായാണ് ഈ കാത്തിരിപ്പ്.
മാസങ്ങളുടെ പരിശ്രമങ്ങൾക്കൊടുവിൽ സജ്ജമായ വർണങ്ങളാണ് ചൊവ്വാഴ്ച പൂരമായി വിരിയാൻ ഒരുങ്ങുന്നത്. ആലവട്ടവും വെഞ്ചാമരവുമടക്കം നിരവധിയിതളുകൾ ഇതിനുണ്ട്. കോവിഡ് മുടക്കിയ രണ്ടുവർഷത്തെ ആഗ്രഹങ്ങളൊരുമിച്ച് നിറയ്ക്കാനൊരുങ്ങുകയാണ് തൃശ്ശിവപേരൂർ.
Content Highlights: thrissur pooram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..