സ്വർണക്കപ്പ് (ഫയൽ ചിത്രം)
കോഴിക്കോട് : 61-ാം സംസ്ഥാന സ്കൂള്‍ കലോത്സവം നാലാം ദിവസം കടക്കുമ്പോള്‍ സ്വര്ണക്കപ്പിനുളള പോരാട്ടം മുറുകുന്നു. ആതിഥേയരായ കോഴിക്കോട് ഇത്തവണ നാട്ടുകാരെ സാക്ഷിയാക്കി കപ്പ് തിരിച്ചെടുക്കുമോ എന്നാണ് കലാസ്വാദകര്‍ ഉറ്റുനോക്കുന്നത്.
നിലവില്‍ 740 പോയന്റുമായി കോഴിക്കോടാണ് മുന്നില്‍ 739 പോയന്റുമായി തൊട്ടുപിന്നില്‍ കണ്ണൂരും 730 പോയിന്റുമായി പാലക്കാടും പിറകേയുണ്ട്.
ഏഴുവര്‍ഷത്തിനുശേഷമാണ് സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോട് എത്തുന്നത്. ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 14,000-ത്തോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. 239 ഇനങ്ങളിലാണ് മത്സരം. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്.
Content Highlights: School Kalolsavam 2023,
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..