പ്രതിഷേധിക്കുന്ന വിദ്യാർഥിനികൾ
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദ്യദിനം നടന്ന നാടന്‍പാട്ട് മത്സരത്തിന്റെ ഹയര്‍ അപ്പീല്‍ ഫലങ്ങള്‍ മൂന്നാം ദിവസവും പുറത്തു വരാത്തത്തില്‍ പ്രതിഷേധിച്ച് മത്സരാര്ഥിനികള്. കണ്ണൂര്‍ മമ്പറം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് നടക്കാവ് ജി.വി.എച്ച്.എസ്.എസിലെ ഹയര്‍ അപ്പീല്‍ കമ്മിറ്റി ഓഫിസിന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്. മൂന്നാം തീയതി നടന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം
നാടന്‍ പാട്ട് ഗ്രൂപ്പ് മത്സരത്തില്‍ ബി ഗ്രേഡ് ലഭിച്ചതിനെ തുടര്‍ന്നാണ് മത്സരാര്‍ഥികള്‍ ഹയര്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചത്.
നാടന്പാട്ടിന് പുള്ളോര്‍ക്കുടം, കൈമണി എന്നീ ഉപകരണങ്ങള്‍ മാത്രമാണ് ഉപയോഗിച്ചതെന്നും അതുകൊണ്ടാണ് എ ഗ്രേഡ് ലഭിക്കാത്തിരുന്നതെന്നുമാണ് കലോത്സവത്തിന്റെ രണ്ടാം ദിനം നടന്ന ഹിയറിങ്ങില്‍ ജഡ്ജസിന്റെ വിശദീകരണം. എന്നാല്‍ തങ്ങളുടെ സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇതേ നാടന്‍പാട്ട് ഇതേ ഉപകരണങ്ങള്‍ ഉപയോഗിച്ച് പാടിയ ടീം എ ഗ്രേഡ് നേടിയെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. സബ് ജില്ല, ജില്ലാ കലോത്സവങ്ങളില്‍ ഉപകരണങ്ങളുടെ കാര്യത്തില്‍ ഇത്തരത്തില്‍ ഒരു നിബന്ധനകളും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു.
തുടര്‍ന്ന്, ബുധനാഴ്ച വൈകീട്ടടെ അപ്പീല്‍ ഫലം പുറത്തുവിടുമെന്നായിരുന്നു കമ്മിറ്റി അംഗങ്ങള്‍ ആദ്യം പറഞ്ഞത്. ഫലം വെബ്സൈറ്റില്‍ വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ വ്യാഴാഴ്ച രാവിലെ 10- ന് മുന്‍പ് വരുമെന്നായി മറുപടി. അതും ഇല്ലാതായതോടെ മത്സരം കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ഥികള്‍ കണ്ണൂര്‍ നിന്നും കോഴിക്കോടെത്തി. എന്നാല്‍ വ്യാഴാഴ്ച വൈകീട്ട് ആറ് മണി വരെയും ഫലം വരാത്തായതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.
ഏഴാം തീയതി അന്തിമവിജയികളെ പ്രഖ്യാപിച്ച് കപ്പ് കൊടുക്കും മുമ്പ് ഫലം പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍ അപ്പീല്‍ കമ്മിറ്റി ഓഫീസ് ഒഫീഷ്യല്‍ ദിബേഷ് ആര്. നായര്‍ പറഞ്ഞു. എന്നാല്‍, എന്തുകൊണ്ടാണ് ഫലം വൈകുന്നതെന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം നല്കാന് ഇവര്‍ തയ്യാറായില്ല.
Content Highlights: Nadan Pattu, State Youth Festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..