ശാന്തകുമാർ മാതാപിതാക്കൾക്കൊപ്പം.
നാലാം ക്ലാസ് മുതല്‍ തുടങ്ങിയതാണ് ശാന്തകുമാറിന്റെ സ്കൂള്‍ കലോത്സവയാത്ര. ഇല്ലായ്മയോട് പടവെട്ടിയും കൂലിപ്പണിയെടുത്തും അച്ഛന് പ്രശാന്തും അമ്മ അനിമോളും ഇതുവരെ മകന്റെ നൃത്തയാത്രയ്ക്ക് കൂടെ നിന്നു.
ഇത്തവണ ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ മത്സരിക്കാനാണ് ശാന്തകുമാര്‍, കോഴിക്കോട്ടെത്തിയത്. നാടോടിനൃത്തത്തിലും കുച്ചിപ്പുടിയിലും എ ഗ്രഡ് നേടുകയും ചെയ്തു.
3000 രൂപയോളം വരും ഒരു ജോഡി ഡാന്‍സ് ഡ്രസ്സിന്. മേക്കപ്പ് മാനും ഡ്രസ്സിന്റെ തയ്യല്ക്കൂലിയുമെല്ലാം കൂടെ പതിനായിരങ്ങളാണ് ഒരു നൃത്തം അരങ്ങിലെത്തിക്കാന്‍ ആവശ്യമായി വരിക. ആലപ്പുഴയില്‍നിന്ന് കോഴിക്കോടെത്തുമ്പോള്‍ ഒറ്റ ആഗ്രഹമേ ശാന്തകുമാറിനുണ്ടായിരുന്നുള്ളൂ അവസാന വര്‍ഷവും ഏറ്റവും നന്നായി ചുവടുവെക്കണം. കൂടെ നിന്ന അച്ഛനും അമ്മയ്ക്കും ഇനിയുള്ള കാലം തണലേകണം.
പ്ലസ് ടുവിന് ശേഷവും നൃത്തത്തെ തുടര്‍ന്ന് കൊണ്ടുപോവണമെന്ന് ശാന്തകുമാറിന് ആഗ്രഹമുണ്ട്. പക്ഷേ അച്ഛനും അമ്മയ്ക്കും ഇനിയും വലിയ ചെലവ് താങ്ങാനാവില്ല. അച്ഛന് മരപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ കൂലി മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. ഒപ്പം പഠനവും കൊണ്ടുപോകേണ്ടതുമുണ്ട്.
Content Highlights: kerala school kalolsavam santhakumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..