സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് കര്‍ണാടക; ജേതാക്കളാകുന്നത് 54 വര്‍ഷത്തിന് ശേഷം


1 min read
Read later
Print
Share

karnataka football team

റിയാദ്: സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് കര്‍ണാടക. കലാശപ്പോരില്‍ മേഘാലയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കര്‍ണാടക കിരീടം നേടിയത്. 54 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടക സന്തോഷ് ട്രോഫി കിരീടം നേടുന്നത്. കര്‍ണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫിയില്‍ കിരീടനേട്ടമാണിത്.1946-47, 1952-53, 1967-68, 1968-69 സീസണുകളിലാണ് ഇതിന് മുന്നേയുള്ള കിരീടനേട്ടം.ആദ്യ കിരീടം മോഹിച്ചെത്തിയ മേഘാലയ നിരാശയോടെ മടങ്ങി.

സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി കലാശപ്പോരിനിറങ്ങിയ മേഘാലയെ ഞെട്ടിച്ചുകൊണ്ടാണ് കര്‍ണാടക തുടങ്ങിയത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ കര്‍ണാടക വലകുലുക്കി. സുനില്‍ കുമാറാണ് ലീഡ് സമ്മാനിച്ചത്. എന്നാല്‍ കര്‍ണാടകയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. ഒമ്പതാം മിനിറ്റില്‍ ബ്രോലിങ്ടണിന്റെ പെനാല്‍റ്റിയിലൂടെ മേഘാലയ തിരിച്ചടിച്ചു. മേഘാലയ താരം ഷീനിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് ടീമിന് പെനാല്‍റ്റി ലഭിച്ചത്.

പിന്നീട് ഉണര്‍ന്നുകളിച്ച കര്‍ണാടക മേഘാലയെ തീര്‍ത്തും പ്രതിരോധത്തിലാക്കി. 19-ാം മിനിറ്റില്‍ ബെകെ ഓറവും 45-ാം മിനിറ്റില്‍ ഉഗ്രന്‍ ഫ്രീ കിക്കിലൂടെ റോബിന്‍ യാദവും വലകുലുക്കിയതോടെ ആദ്യ പകുതി 3-1 ന് കര്‍ണാടക മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ മേഘാലയ തിരിച്ചടിക്കാന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. പിന്നാലെ മറുപടിയുമെത്തി. 60-ാം മിനിറ്റില്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ പെനാല്‍റ്റി ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഷീന്‍ മികച്ച ഫിനിഷിലൂടെ ഗോളടിച്ചു. പിന്നാലെ ഇരുടീമുകളും നിരന്തരം ആക്രമിച്ചുകളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. ഒടുവില്‍ മേഘാലയെ കീഴടക്കി കര്‍ണാടക സന്തോഷ് ട്രോഫി ജേതാക്കളായി.

Content Highlights: The Karnataka football team are the champions of the tournament

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented