പകരക്കാരനായി ഇറങ്ങി 15 മിനിറ്റില്‍ ഹാട്രിക്ക്, അഞ്ചു ഗോളുകള്‍; റെക്കോഡ് ജെസിന്‍


Photo: twitter.com/IndianFootball

പയ്യനാട് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച കര്‍ണാടകയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരം അക്ഷരാര്‍ഥത്തില്‍ ഒറ്റയ്ക്ക് സ്വന്തമാക്കിയത് ടി.കെ ജെസിനെന്ന കേരളത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. 25-ാം മിനിറ്റില്‍ സുധീര്‍ കോട്ടികെല കര്‍ണാടകയെ മുന്നിലെത്തിച്ചതോടെ നിശബ്ദമായ ഗാലറി ഉണര്‍ന്നത് 30-ാം മിനിറ്റിലെ ജെസിന്റെ വരവോടെയായിരുന്നു. പിന്നാലെ 33-ാം മിനിറ്റില്‍ തന്നെ ജെസിന്‍ മികച്ചൊരു മുന്നേറ്റം നടത്തി.

35-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് ജെസിന്റെ ആദ്യ ഗോളെത്തി. വലതുവിങ്ങില്‍ നിന്ന് റാഷിദ് നീട്ടിനല്‍കിയ പാസ് കര്‍ണാടക ഗോള്‍കീപ്പര്‍ കെവിന്‍ കോശിയെ കബളിപ്പിച്ച് ജെസിന്‍ വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് 42, 45 മിനിറ്റുകളിലും സ്‌കോര്‍ ചെയ്ത ജെസിന്‍, പകരക്കാരനായി കളത്തിലിറങ്ങി 10 മിനിറ്റിനുള്ളില്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. പിന്നാലെ 56, 74 മിനിറ്റുകളിലും സ്‌കോര്‍ ചെയ്ത താരം ഒരു സന്തോഷ് ട്രോഫി മത്സരത്തില്‍ അഞ്ചു ഗോളുകളെന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കിയാണ് മടങ്ങിയത്.

ഒരു സന്തോഷ് ട്രോഫി മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി അഞ്ചു ഗോള്‍ നേടുന്ന ആദ്യ താരമാണ് കേരളത്തിന്റെ ജെസിന്‍. 1987-ല്‍ ഹരിയാനക്കെതിരേ പകരക്കാരനായി വന്ന് മൂന്ന് ഗോള്‍ നേടിയ മഹാരാഷ്ട്രയുടെ ജസ്വന്ത് സിങ് എന്ന കളിക്കാരന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. കേരളത്തിനായി ഒരു സന്തോഷ് ട്രോഫി മത്സരത്തില്‍ ഏറ്റവും കൂടുതതല്‍ ഗോള്‍ നേടിയ താരവും ജെസിന്‍ തന്നെ. 1999 മദ്രാസ് സന്തോഷ് ട്രോഫിയില്‍ നാഗാലാന്‍ഡിനെതിരേ നാലു ഗോള്‍ നേടിയ ആസിഫ് സഹീറിന്റെ പേരിലായിരുന്നു നിലവില്‍ ഈ റെക്കോഡ്.

1974 ജലന്ധര്‍ സന്തോഷ് ട്രോഫിയില്‍ ഒറ്റ മത്സരത്തില്‍ ഏഴു ഗോള്‍ നേടിയ ഇന്ദര്‍ സിങ്ങിന്റെ പേരിലാണ് ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോഡ്. അന്നത്തെ ടൂര്‍ണമെന്റിലാകെ ഇന്ദര്‍ അടിച്ചുകൂട്ടിയ 23 ഗോളുകളും ഇന്നും റെക്കോഡ് ബുക്കില്‍ മാറ്റമില്ലാതെ കിടപ്പുണ്ട്. ഒരു സന്തോഷ് ട്രോഫി ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോഡ് ബംഗാളിന്റെ ഇതിഹാസ താരം മുഹമ്മദ് ഹബീബിന്റെ പേരിലാണ്. 1969-ല്‍ സര്‍വീസസിനെതിരേ അഞ്ച് ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ഫൈനലില്‍ ജെസിന്‍ ഒന്ന് അറിഞ്ഞ് ചുവടുവെച്ചാല്‍ ഹബീബിന്റെ റെക്കോഡ് ചരിത്രമാകുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.


വിവരങ്ങള്‍ക്ക് കടപ്പാട്: ജാഫര്‍ ഖാന്‍

Content Highlights: santosh trophy 2022 jesin tk the substitute came down with a hat-trick in 15 minutes

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023

Most Commented