മാളികപ്പുറത്തെ പ്രധാന വഴിപാടുകളിൽ ഒന്നായ പറകൊട്ടിപ്പാട്ട് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ തീർഥാടകർക്കായി 24 ഇടത്താവളങ്ങൾ പ്രവർത്തിക്കുന്നു.
ഇടത്താവളങ്ങൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. എല്ലാ ഇടത്താവളങ്ങളിലും പോലീസ് നൈറ്റ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
തീർഥാടകർക്ക് വിരിവെക്കാനുള്ള സൗകര്യം, ആഹാരം, കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങളും എല്ലാ ഇടത്താവളങ്ങളിലും ലഭ്യമാണ്. പത്തനംതിട്ട ജില്ലയിലെ ഇടത്താവളങ്ങൾ: -അടൂർ ഏഴംകുളം ദേവീക്ഷേത്രം, പന്തളം വലിയകോയിക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രം,കോന്നി മുരിങ്ങമംഗലം ക്ഷേത്രം, കൊടുമൺ തോലുഴം ജങ്ഷൻ, പത്തനംതിട്ട നഗരസഭ ഇടത്താവളം, ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം,
ആറന്മുള പാർഥസാരഥി ക്ഷേത്രം, കോഴഞ്ചേരി ആൽത്തറ ജങ്ഷൻ, അയിരൂർ ക്ഷേത്രം, തെള്ളിയൂർ, തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം, മീന്തലക്കര ശാസ്താക്ഷേത്രം, റാന്നി ഇടത്താവളം പഴവങ്ങാടി, റാന്നി രാമപുരം ക്ഷേത്രം, കൂനംകര ശബരീ ശരണാശ്രമം, പെരുനാട് ഇടത്താവളം, പെരുനാട് യോഗമയാനന്ദ ആശ്രമം, വടശ്ശേരിക്കര ചെറിയകാവ് ദേവി ക്ഷേത്രം, വടശ്ശേരിക്കര പ്രയാർ മഹാവിഷ്ണുക്ഷേത്രം, പെരുനാട് കക്കാട്കോയിക്കൽ ധർമശാസ്താക്ഷേത്രം, പെരുനാട് മാടമൺ ഋഷികേശ ക്ഷേത്രം, കുളനട ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുളനട പഞ്ചായത്ത് ഇടത്താവളം.
Content Highlights: sabarimala 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..