ശബരിമല. ഫോട്ടോ: ജി. ശിവപ്രസാദ്/ മാതൃഭൂമി
ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കി. പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണറുടെ പരിധിയിൽ വരുന്ന ഇവിടങ്ങളിൽ ഇതുവരെ 272 പരിശോധനകളാണ് നടത്തിയത്. 187 സാമ്പിളുകൾ ശേഖരിച്ചു. ന്യൂനതകൾ കണ്ടെത്തിയ 10 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ നോട്ടീസ് നൽകി.
അഞ്ച് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകി. കോട്ടയം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ പരിധിയിൽവരുന്ന എരുമേലിയിൽ 149 പരിശോധനകൾ നടത്തി. 25 സാമ്പിളുകൾ ശേഖരിച്ചു. ഇതുവരെ 33 മുന്നറിയിപ്പ് നോട്ടീസുകളും ഒരു പിഴയീടാക്കൽ നോട്ടീസും നൽകി. വരും ദിവസങ്ങളിലും തുടർ പരിശോധനകൾ നടത്തുമെന്നും വരുന്ന പരാതികൾ അടിയന്തര പ്രാധാന്യം നൽകി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
** ** **
പോലീസിന്റെ പുതിയ ബാച്ച് സന്നിധാനത്തും പമ്പയിലും ശനിയാഴ്ച മുതൽ ഡ്യൂട്ടി തുടങ്ങും.
** ** **
വരുംദിവസങ്ങളിൽ സന്നിധാനത്ത് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മതിയായ ക്രമീകരണങ്ങളുമായി പോലീസ് ഉൾപ്പെടെയുള്ള വകുപ്പുകൾ നേരത്തേ സജ്ജമാണ്. നിലവിലെ ക്രമീകരണങ്ങൾ അനുസരിച്ച് പ്രതിദിനം ഒന്നേകാൽ ലക്ഷം ഭക്തർ ദർശനത്തിനെത്തിയാലും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ അറിയിച്ചു.
ദർശനസമയം രാവിലെയും വൈകിട്ടും വർധിപ്പിച്ചത് അയ്യപ്പദർശനം സുഗമമാക്കി. ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നിർബന്ധമാക്കിയതിലൂടെ തിരക്ക് വിലയതോതിൽ നിയന്ത്രിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: sabarimala 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..