വര: ബിഎസ് പ്രദീപ്കുമാർ
രാമായണം ധര്മാനുശീലനത്തിന്റെ കഥയായതിനാല്‍ മാത്രമല്ല മഹാകാവ്യമായി പരിണമിച്ചതും കാലാന്തരത്തിലേക്ക് കടന്നുനിന്നതും. അതില്‍ പ്രകൃതി അതിന്റെ വൈവിധ്യാകാരത്തില് സന്നിഹിതമായതിനാലാണ്, ആരണ്യകാണ്ഡം, സുന്ദരകാണ്ഡം, കിഷ്കിന്ധാകാണ്ഡം എന്നീ രീതിയിലൊക്കെ കാണ്ഡഭേദങ്ങള് ആവിഷ്കരിക്കപ്പെട്ടതിനാലാണ്.
ധര്മത്തിന് മിഴിവേകുന്നത് ചക്രവര്‍ത്തിമാര്‍ മാത്രമല്ല, അവരെ ചൂഴ്ന്നുനില്ക്കുന്ന പ്രകൃതികൂടിയാണ്. ഈ ഗ്രഹത്തിന്റെ ഭൂതസത്തകള് അവ കൂടിയാണല്ലോ. സമുദ്രത്തോളം വരില്ലെങ്കിലും കാടുകളും അതിലെ ജീവസഞ്ചയങ്ങളുമെല്ലാം ജീവന്റെ ഭാഗമാണ്. അവയുടെ ആഖ്യാനംകൂടി ആവുമ്പോഴേ ഇത് മുഴുമിക്കപ്പെടുന്നുള്ളൂ.
മനുഷ്യന്റെ ആവാസസ്ഥാനമായ കരയോളംതന്നെ പ്രാമാണ്യമിയന്നതാണ് കാടുകള്‍. മറ്റുരണ്ട് ഇതിഹാസങ്ങളില്‍ സന്ദര്‍ഭവശാല്‍ കാട്ടിലെ ആവാസം സ്പര്‍ശിക്കപ്പെടുന്നില്ല;ഭാഗവതമായാലും മഹാഭാരതമായാലും. പാശ്ചാത്യരെപ്പോലെ നമുക്ക് കടല്യുദ്ധങ്ങളില്ലല്ലോ. ഗിരിശൃംഗങ്ങളാകട്ടെ, താപസ്വീയമായ വാഴ്വിനെ മാത്രമാണ് പരിപോഷിപ്പിക്കുക.
ശ്രീരാമനൊഴികെ മറ്റൊരു ചക്രവര്‍ത്തിക്കും
കാടു കാണേണ്ടിവന്നിട്ടില്ല; സമുദ്രം
തരണം ചെയ്യേണ്ടിവന്നിട്ടില്ല. ഈ പരിതോവസ്ഥയില്നിന്നാണ് രാമായണം. ഈ ഭൂതസത്തകള്കൊണ്ട് നിര്ഭരമായിരിക്കുന്നത്, ജലംകൊണ്ടും ആരണ്യംകൊണ്ടും. സമുദ്രത്തില്‍ അങ്ങനെ വാഴാന്‍ ഏതുമനുഷ്യജീവിക്കും ആവതല്ല; അത് കടന്നുപോവുകയേ നിര്‍വാഹമുള്ളൂ. ഇങ്ങനെ കടന്നുചെല്ലുന്നതിന്റെ തരംഗഭരിതമായ കഥനങ്ങളാണ് ഹനുമാനിലൂടെ നാം അറിയുന്നത്, ഹനുമാനിലൂടെ മാത്രം.
സുന്ദരകാണ്ഡത്തിലൂടെ വിളംബിതമാകുന്നത് ഈ തരംഗഭേരിയുംകൂടിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..