മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ച് കുട്ടിക്കാനം മരിയൻ കോളേജിൽ ചെറുകഥാകൃത്ത് ടി. പദ്മനാഭൻ സംസാരിക്കുന്നു.
പീരുമേട്: അതിര്‍വരമ്പുകളില്ലാത്ത സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും മതമാണ് സംഗീതമെന്ന് എഴുത്തുകാരന് ടി. പദ്മനാഭന്. സംഗീതം സാഹോദര്യത്തിന്റെകൂടി മതമാണെന്നും ഹിന്ദുസ്ഥാനി-കര്‍ണാടിക് സംഗീതത്തെയും സംഗീതജ്ഞരേയും കുറിച്ച് വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാം പതിപ്പിന് മുന്നോടിയായുള്ള '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയില്‍ 'ഭാരതീയരുടെ ഐക്യവും പാരസ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ ക്ലാസിക്കല്‍ സംഗീതം വഹിച്ച പങ്ക്' എന്ന വിഷയത്തില്‍ കുട്ടിക്കാനം മരിയന്‍ കോളേജില്‍ സംസാരിക്കുകയായിരുന്നു ടി. പദ്മനാഭന്.
സംഗീതലോകത്തെ പ്രതിഭകളായ അമീര്‍ കുസ്രു, അബ്ദുള്‍ കരീം ഖാന്, നിസ്സാമുദ്ദീന്‍, ഉസ്താദ് അലാവുദ്ദീന്‍ ഖാന്, ബിസ്മില്ലാ ഖാന്, ഹരിപ്രസാദ് ചൗരസ്യ എന്നിവരുടെ ജീവിതം ഉദാഹരിച്ചുകൊണ്ട് ഇന്ത്യയിലെ ഐക്യത്തെയും സംഗീതപാരമ്പര്യത്തേയും ടി. പദ്മനാഭന് വിവരിച്ചു.
'ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെ നാമെല്ലാം ഒന്നാണ് എന്ന് പഠിപ്പിച്ച ശക്തിയാണ് ഇന്ത്യയിലെ ക്ലാസിക് സംഗീതം' - അദ്ദേഹം പറഞ്ഞു.
.jpg?$p=8a7b7b1&&q=0.8)
ഏറ്റുമാനൂര്‍ ഏറ്റുമാനൂരപ്പന് കോളേജുമായി സഹകരിച്ചായിരുന്നു പരിപാടി. മരിയന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. അജിമോന് ജോര്‍ജ്, ഏറ്റുമാനൂരപ്പന് കോളേജ് പ്രിന്‍സിപ്പല്‍ ആര്. ഹേമന്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: mbifl lecture series 2023, T. Padmanabhan, Marian College, Kuttikkanam, Idukki
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..