മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ഇനി രണ്ടുനാള്‍; ചൊവ്വാഴ്ച മുതല്‍ സ്പോട് രജിസ്ട്രേഷന്‍


.

തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാം എഡിഷന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നാന്ദിയാവാന്‍ ഇനി രണ്ടുദിവസംകൂടി. ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെയായി നാലുദിവസങ്ങളിലാണ് അക്ഷരോത്സവം. അക്ഷരങ്ങളും ആശയങ്ങളും സംഗമിക്കുന്ന തെന്നിന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവത്തിന് ഒരുക്കങ്ങള്‍ പൂർത്തിയായി.

ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അക്ഷരോത്സവം ഉദ്ഘാടനം ചെയ്യും. എം.ടി. വാസുദേവന്‍നായര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഉദ്ഘാടന വേദിയില്‍ മാതൃഭൂമി മുന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറും അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ പ്രഥമ ചെയര്‍മാനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് ടി. പത്മനാഭന്‍ സംസാരിക്കും.

ചൊവ്വാഴ്ച (31.01.2023) മുതല്‍ കനകക്കുന്നില്‍ സ്പോട് രജിസ്ട്രേഷന്‍ ആരംഭിക്കും. https://tickets.mbifl.com എന്ന ലിങ്ക് വഴി ഓണ്‍ലൈനായും രജിസ്റ്റർ ചെയ്യാം.

പരിപാടിയില്‍ ഇന്ത്യക്കകത്തും പുറത്തുനിന്നുമായി അഞ്ഞൂറിലധികം പ്രതിഭകള്‍ പങ്കെടുക്കും. 'ചരിത്രത്തിന്റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍' എന്നതാണ് ഇത്തവണത്തെ അക്ഷരോത്സവത്തിന്റെ കേന്ദ്ര പ്രമേയം. ഒരു നൊബേല്‍ സമ്മാന ജേതാവ്, രണ്ട് ബുക്കര്‍ സമ്മാന ജേതാക്കള്‍, മൂന്ന് ജ്ഞാനപീഠം ജേതാക്കള്‍ എന്നിവര്‍ സംഗമിക്കുന്നു എന്നതാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. നൊബേല്‍ ജേതാവ് അബ്ദുല്‍ റസാഖ് ഗുര്‍ണ, ബുക്കര്‍ സമ്മാന ജേതാക്കളായ ഷെഹാന്‍ കരുണതിലകെ, ജൊകാ അല്‍ ഹാര്‍തി, ജ്ഞാനപീഠം ജേതാക്കളായ എം.ടി., അമിതാവ് ഘോഷ്, ദാമോദര്‍ മൗസോ എന്നിവര്‍ അക്ഷരോത്സവത്തിനുണ്ടാകും.

സാഹിത്യം, ചിന്ത, കല, സംസ്‌കാരം, സിനിമ, സംഗീതം, മാധ്യമം, സാമൂഹികം, രാഷ്ട്രീയം, ആത്മീയത, സാമ്പത്തികം, നയതന്ത്രം, കായികം തുടങ്ങി സമസ്ത തലങ്ങളെയും സ്പര്‍ശിക്കുന്ന വ്യത്യസ്തമായ സംവാദങ്ങള്‍ക്കൊണ്ട് അക്ഷരോത്സവം സര്‍ഗസമ്പന്നമാകും.

Content Highlights: mbifl 2023 at thiruvananthapuram kanakakkunnu palace

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented