കരീമുൽ ഹക്ക്|ഫോട്ടോ: ആകാശ് എസ് മനോജ്
സ്വപ്‌നം കാണുക കാണുക. വലിയ സ്വപ്‌നം കാണുക, ജീവിതത്തില്‍ എന്തെങ്കിലും നേടുക എന്നതിലെ ആദ്യ പടി സ്വപ്‌നം കാണുകയെന്നതാണ്.തന്റെ അമ്മ ചികിത്സ കിട്ടാതെ ആംബുലന്‍സ് കിട്ടാതെ മരിച്ച നാള്‍ മുതല്‍, ഇത് പോലെ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ആരും മരിക്കാത്ത ദിവസങ്ങളുണ്ടാവുന്നതിനെ കുറിച്ച് ബംഗാള്‍ സ്വദേശിയായ കരീമുള്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിരുന്നു. സ്വന്തം ബൈക്കില്‍ ആംബുലന്‍സ് സൗകര്യമാക്കി ആ സ്വപ്‌നം തന്റെ നാട്ടില്‍ നടപ്പിലാക്കി.അങ്ങനെ തേയിലഎസ്റ്റേറ്റിലെ ജോലിക്കാരന്‍ ബൈക്ക് ആംബുലന്‍സ് ദാദയായി. ഇന്നേക്ക് ഏകദേശം നാലായിരത്തോളം ആളുകളുടെ ജീവനാണ് കരീമുള്‍ തന്റെ ബൈക്ക് ആംബുലന്‍സിലൂടെ രക്ഷപ്പെടുത്തിയത്. കരീമുളിന്റെ നിസ്വാര്‍ഥ സേവനം കൊണ്ട് രാജ്യം 2017-ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ തന്റെ അനുഭവം വിവരിക്കാനെത്തിയ കരീമുള്‍ മാതൃഭൂമി ഡോട്‌കോമിനോട് ജീവിതം പറയുന്നു.
- തേയിലത്തൊഴിലാളിയില്‍ നിന്ന് ബൈക്ക് ആംബുലന്‍സ് ദാദയിലേക്ക് എത്തിയത് എങ്ങനെയാണ്

തലയ്ക്ക് പിന്‍ഭാഗത്തെ അനുഭവപ്പെട്ടിരുന്ന കടുത്ത വേദനയാണ് അമ്മയെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയത്. 1995-ലെ ഒരു ഡിസംബര്‍ മാസം. പകല്‍മുഴുവന്‍ വലിയ അസ്വസ്ഥത കാണിച്ച അമ്മ രാത്രിയോടെ ബോധരഹിതയായി വീണു. എത്രയും പെട്ടെന്ന് ജയ്പാൽഗുഡിയിലെ സദര്‍ ആശുപത്രിയിലെത്തിക്കണമായിരുന്നു. വണ്ടിക്കായി കിലോമീറ്റര്‍ അപ്പുറമുള്ള ഒരു അംബാസിഡര്‍ കാറുള്ള ഭൂവുടമയുടെ അടുത്തേക്ക് പോയി. പക്ഷെ രാത്രിയില്‍ ഡ്രെവറെ ലഭിക്കാത്തതിനാല്‍ വണ്ടിയെടുക്കാനായില്ല. വീണ്ടും വണ്ടിയുള്ള പലരേയും കാണാന്‍ ശ്രമിച്ചു. പക്ഷെ ഒന്നും നടന്നില്ല. എന്റെ ഗതികേട് ഓര്‍ത്ത് ഞാന്‍ റോഡില്‍ ഇരുന്ന് കരഞ്ഞു. എനിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതേസമയം നെഞ്ചുവേദന വന്ന് വേദന കടിച്ചമര്‍ത്തി അമ്മ മരണത്തിലേക്ക് കാലെടുത്ത് വെക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഞാന്‍ കണ്ടത് നിസ്സഹായയായി മരിച്ച് കിടക്കുന്ന അമ്മയേയാണ്. അന്ന് ഞാന്‍ ഒരു തീരുമാനമെടുത്തു ഇനിയാരും ഏറ്റവും കുറഞ്ഞത് എന്റെ പ്രദേശത്തെങ്കിലും ചികിത്സ കിട്ടാതെ ആംബുലന്‍സ് കിട്ടാതെ ആരും മരിക്കരുതെന്ന്. അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന്.
- എങ്ങനെയായിരുന്നു തുടക്കം?

തുച്ഛമായ ശമ്പളത്തില്‍ നിന്ന് മിച്ചം വെച്ചു, പലരോടും കടം വാങ്ങി 14000 രൂപ സ്വരുക്കൂട്ടി. ബാക്കി 60000 രൂപ ലോണെടുത്തു. അങ്ങനെ എന്റെ സ്വപ്‌നം യാഥാര്‍ഥ്യമായി. ബൈക്ക് ലഭിച്ചതോടെ അമ്മയെ തിരികെ ലഭിച്ച പോലെയായിരുന്നു. ബൈക്ക് അങ്ങനെ ആംബുലന്‍സായി. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ തുടങ്ങി. ആദ്യം 14 കിലോമീറ്റര്‍ അപ്പുറമുള്ള മാള്‍ബസാര്‍ സബ് ഡിവിഷണ്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഗുരുതരാവസ്ഥയിലുള്ള രോഗികളാണെങ്കില്‍ 45 കിലോമീറ്റര്‍ അപ്പുറമുള്ള ജല്‍പാൽഗുഡി ആശുപത്രിയില്‍ എത്തിക്കും. ഏറെ പ്രതികൂല സാഹചര്യങ്ങള്‍ കടന്ന് വേണം ജല്‍പാൽഗുഡിയില്‍ എത്താന്‍. പോകുന്ന വഴി ആനയടക്കമുള്ള കാട്ടാനകളുണ്ടാവും.
ഇതിനെയെല്ലാം അതിജീവിച്ചാണ് ഞാന്‍ ആംബുലന്‍സ് സര്‍വീസ് നടത്തിയത്. പക്ഷെ ഒരിക്കലും ഇതെനിക്കൊരു ബാധ്യതയായി തോന്നിയില്ല. അമ്മയ്ക്ക് വേണ്ടി ചെയ്യുന്ന പുണ്യകര്‍മങ്ങളില്‍ ഒന്നു മാത്രമായി കണക്കാക്കി. ആവശ്യക്കാര്‍ വിളിക്കുമ്പോള്‍ രാവെന്നോ പകലെന്നോ നോക്കാതെ ബൈക്കുമെടുത്ത് പുറപ്പെടും. പലരും ആദ്യ ഘട്ടത്തില്‍ പരഹസിച്ചു. ഇതിനെ എങ്ങനെ ആംബുലന്‍സ് എന്ന് വിളിക്കുമെന്നും കുടുംബത്തിന്റെ കാര്യം നോക്കി ജീവിക്കാനും ഉപദേശിച്ചു. പക്ഷേ, എന്റെ ലക്ഷ്യം അമ്മയോടുള്ള പ്രായശ്ചിത്തമായിരുന്നു. പലപ്പോഴും ആംബുലന്‍സില്‍ നിന്ന് രോഗികള്‍ മരിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ബൈക്കില്‍ യാത്ര ചെയ്യവേ റോഡ് സൈഡില്‍ വെച്ച് ഒരു സത്രീ പ്രസവിച്ചു. കുഞ്ഞിനേയും സ്ത്രീയേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിത രക്തസ്രാവം വന്ന് സ്ത്രീ മരിച്ചു. ഇതിനെല്ലാം കാരണം നാട്ടില്‍ മെച്ചപ്പെട്ട ആരോഗ്യ സംവിധാനവും ഗതാഗത സംവിധാനവും ഇല്ലാത്തത് കൊണ്ടു കൂടിയായിരുന്നു.
.jpg?$p=e2b8920&&q=0.8)
- എങ്ങനെയായിരുന്നു ചെറുപ്പം?
ഈദ് ആയിരുന്നു കൂടുതല്‍ ദുരിതം നല്‍കിയിരുന്ന കാലം. എപ്പോള്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും ഈദിന് എല്ലാവരും ഭക്ഷണം കഴിക്കുമായിരുന്നു. എന്റെ കാര്യത്തില്‍ അതും ഉണ്ടായില്ല. എല്ലാവരും രുചികരമായ ഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങള്‍ പട്ടിണി കിടുന്നു. എല്ലാവരും നല്ല വസ്ത്രമണിഞ്ഞപ്പോള്‍ ഞാന്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരിച്ചു. പെരുന്നാള്‍ ദിനത്തില്‍ പോലും മക്കള്‍ക്ക് കീറാത്ത വസ്ത്രം പോലും കൊടുക്കാനാവാത്തതില്‍ സങ്കടപ്പെടുന്ന അമ്മയുടെ മുഖം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഇപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍ വസ്ത്രം വാങ്ങിക്കാന്‍ കഴിയാത്ത എന്റെ പ്രദേശത്തെ പാവപ്പെട്ട സത്രീകള്‍ക്ക് ഞാന്‍ വസ്ത്രം വാങ്ങിക്കൊടുക്കാറുണ്ട്്. അതും അമ്മയോടുള്ള ഓര്‍മയ്ക്കായിട്ടാണ്.
- പത്മശ്രീ കിട്ടിയപ്പോള്‍ സന്തോഷമായിരുന്നോ?
.jpg?$p=1dd8c95&&q=0.8)
ഏറെ നേരം കഴിഞ്ഞ് ടി.വിയില്‍ വാര്‍ത്ത വന്നപ്പോഴാണ് ഇക്കാര്യത്തെ കുറിച്ച് എനിക്ക് അല്‍പ്പമെങ്കിലും ധാരണയുണ്ടായത്. ആദ്യമായി വിമാനത്തില്‍ കയറിയും രാഷ്ട്രപതി മന്ദിരം കണ്ടതൊക്കെ ഒരു സിനിമാക്കഥപോലെയാണ് എനിക്ക് തോന്നിയത്. ഇതേ ദിവസം തന്നെ ഡോ.ഖെയ്താല്‍ ബെര്‍മന്‍ മരിക്കുകയും ചെയ്തു. അത് വലിയ സങ്കടമായിരുന്നു ബാക്കി വെച്ചത്. കാരണം ബെര്‍മനായിരുന്നു ബൈക്ക് ആംബുലന്‍സിന്റെ കാര്യത്തിനെല്ലാം അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്നത്. എനിക്ക് ലഭിച്ച അംഗീകാരത്തിന്റെ ഒരു പങ്ക് വഹിക്കേണ്ട ആള്‍ കൂടിയായിരുന്നു എന്നെ വിട്ടുപോയത്.
ബൈക്ക് ആംബുലന്‍സിന് പുറമെ ഭിന്നശേഷിക്കാര്‍ക്കുള്ള കേന്ദ്രം, അഗതി മന്ദിരം, പ്രാഥമിക ചികിത്സാ കേന്ദ്രം എന്നിവയെല്ലാം ഇപ്പോള്‍ ഞാന്‍ നടത്തുന്നുണ്ട്. ബൈക്ക് ആംബുലന്‍സുമായി സ്ഥിരമായി യാത്ര നടത്തേണ്ടതിനാല്‍ പലപ്പോഴും തേയിലത്തോട്ടത്തില്‍ ജോലിക്ക് പോവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും എന്റെ സേവനത്തെ മാനിച്ച് ഇപ്പോഴും ആ തേയിലത്തോട്ടമുടമ എന്റെ ശമ്പളം നല്‍കുന്നു. ഇത് വലിയ ആശ്വാസമാണ് എനിക്ക് നല്‍കുന്നത്. പണ്ട് തന്റെ പ്രദേശമായ ധാലാബാരിയിലാണ് ബൈക്ക് സര്‍വീസ് നടത്തിയതെങ്കില്‍ ഇന്ന് ജയ്പാല്‍ഗുഡി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കരീമുല്‍ ഹഖ് തന്റെ സൗജന്യ ബൈക്ക് ആംബുലന്‍സ് സര്‍വീസ് നടത്തുന്നുണ്ട്.
- രോഗികള്‍ക്കായി ചികിത്സാ പഠനവും നടത്തിയോ?
Content Highlights: kareemul haq cycle ambulance dada
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..