തൃശ്ശൂർ വിമല കോളേജിൽ സംഘടിപ്പിച്ച ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ സംവാദപരിപാടി ഫെഡറൽ ബാങ്ക് തൃശ്ശൂർ പ്രധാന ശാഖാ മാനേജർ റോബിൻസ് ജോസ് ഉദ്ഘാടനം ചെയ്യുന്നു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബീനാ ജോസ്, മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ എന്നിവർ സമീപം
തൃശ്ശൂർ: ഒരു മിനിറ്റിൽ ഒത്തിരി കാര്യങ്ങൾ പറഞ്ഞ്, കോളേജ് വിദ്യാർഥികൾക്കായുള്ള ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ സംവാദപ്പോര് തുടരുന്നു. വിഷയം ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്നതുതന്നെ. പ്രതികൂലിച്ചും അനുകൂലിച്ചും വിദ്യാർഥികൾ കത്തിക്കയറി.
ഹോസ്റ്റലുകളിലെ സമയപരിധി സുരക്ഷക്കുവേണ്ടി ഒരുക്കിയിട്ടുള്ളതാണെന്നും പഠനത്തിൽ ശ്രദ്ധിക്കാനും അച്ചടക്കരൂപവത്കരണത്തിനും വഴിയൊരുക്കുമെന്നും വിഷയത്തെ അനുകൂലിച്ചവർ പറഞ്ഞു. ഒരു വ്യക്തിക്ക് നല്ല പൗരനായി വളരണമെങ്കിൽ വിദ്യാഭ്യാസം മാത്രം മതിയോയെന്ന് മറുഭാഗം വാദിച്ചു.
ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിലെ ജില്ലയിലെ രണ്ടാമത്തെ ബ്ലോക്കുതല മത്സരത്തിന്റെ വേദിയായത് തൃശ്ശൂർ വിമല കോളേജായിരുന്നു.
ഫെഡറൽ ബാങ്ക് തൃശ്ശൂർ പ്രധാന ശാഖാ മാനേജർ റോബിൻസ് ജോസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബീനാ ജോസ്, മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ എന്നിവർ പ്രസംഗിച്ചു.
Content Highlights: speak for india 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..