ഫെഡറൽ ബാങ്ക്, മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യയുടെ ബ്ലോക്ക്തലത്തിലെ രണ്ടാംമത്സരം നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജിൽ ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് എസ്. ബിജുമോൻ ഉദ്ഘാടനം ചെയ്യുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.പി. ഷർമിള സമീപം
ആലപ്പുഴ: സുരക്ഷയൊരുക്കേണ്ടകാലത്ത് നിയന്ത്രണങ്ങൾ അനിവാര്യമല്ലേ എന്ന ചോദ്യമുയർത്തി സംവാദം. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്തു സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവുംവലിയ സംവാദ പരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പിലെ ജില്ലയിലെ ബ്ലോക്കുതലത്തിലെ രണ്ടാമത്തെ പരിപാടി ചൂടേറിയതായിരുന്നു.
നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ മെമ്മോറിയൽ കോളേജിൽ നടന്ന പരിപാടിയിൽ ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്ന വിഷയത്തിൽ വിദ്യാർഥികൾ സംവദിച്ചു. കുട്ടികളെ അച്ചടക്കം എന്താണെന്നു പഠിക്കുന്നതിനും കൂടിയാണ് ഹോസ്റ്റലുകളിലേക്ക് മാതാപിതാക്കൾ അയക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കാതെ എങ്ങനെ അച്ചടക്കം സാധ്യമാകുമെന്നു ചിലർ വാദിച്ചു.
ദൂരെയുള്ള കോളേജിലേക്കുപോകുന്ന വിദ്യാർഥികളുടെ സുരക്ഷ പ്രധാനമാണ്. അതിനു താത്പര്യമില്ലാത്തവർക്ക് വീടിനടുത്തുള്ള കോളേജുകൾ തിരഞ്ഞെടുക്കുന്നതാണു നല്ലതെന്നും വാദമുയർന്നു. സ്വതന്ത്രമായി ചിന്തിക്കാൻ ശേഷിയുള്ള സമൂഹത്തിനെ അടച്ചിടുന്നത് ശരിയോ?. അതുകൊണ്ടാണ് അയൽസംസ്ഥാനങ്ങളും രാജ്യങ്ങളുംതേടി വിദ്യാർഥികൾ പോകുന്നതെന്നും എതിർവാദമുയർന്നു.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ചു ഘട്ടങ്ങളിലായാണു നടക്കുക. ബ്ലോക്ക്, ജില്ല, സോണൽ, സെമി, ഫൈനൽ എന്നിങ്ങനെ അഞ്ചു റൗണ്ടുകളിൽ കോളേജ് വിദ്യാർഥികൾ സംവാദത്തിലേർപ്പെടും. ചടങ്ങിൽ ഫെഡറൽ ബാങ്ക് ഹരിപ്പാട് ശാഖാ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡുമായ എസ്. ബിജുമോൻ, മാനേജർ എസ്. ശ്രീജിത്ത്, അസോസിയേറ്റ് നിതിൻ, കോളേജ് പ്രിൻസിപ്പൽ ഡോ. പി.പി. ഷർമിള, ആലപ്പുഴ മാതൃഭൂമി മീഡിയ സൊല്യൂഷൻസ്(പ്രിന്റ്) ഡെപ്യൂട്ടി മാനേജർ ബിജു പി. നായർ എന്നിവർ പങ്കെടുത്തു.
മൂന്നാംപോരാട്ടം 16-ന്
സ്പീക്ക് ഫോർ ഇന്ത്യ ബ്ലോക്കുതലത്തിലെ മൂന്നാം പോരാട്ടം 16-ന് രാവിലെ 9.30-ന് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നടക്കും. ഒൻപതിന് തത്സമയ രജിസ്ട്രേഷൻ ആരംഭിക്കും.
Content Highlights: speak for india 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..