ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന സംവാദ പരിപാടി ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡീഷൻ’ ഏഴാം പതിപ്പിന്റെ പത്തനംതിട്ട ജില്ലയിലെ ആദ്യ ബ്ലോക്കുതല മത്സരം തിരുവല്ല മാർത്തോമ്മാ കോളേജിൽ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും തിരുവല്ല ശാഖാ മേധാവിയുമായ എസ്.ശ്രീവിദ്യ ഉദ്ഘാടനം ചെയ്യുന്നു
തിരുവല്ല: ഫെഡറൽ ബാങ്കും മാതൃഭൂമിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ പത്തനംതിട്ട ജില്ലയിലെ ആദ്യ ബ്ലോക്കുതല മത്സരം തിരുവല്ല മാർത്തോമ്മാ കോളേജിൽ നടന്നു. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്ന വിഷയത്തിലാണ് സംവാദം നടന്നത്.
എതിർത്തും അനുകൂലിച്ചും ഒപ്പത്തിനൊപ്പം വിദ്യാർഥികൾ വാദമുഖങ്ങൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യം എന്ന വാക്കിനെ ദുർവ്യാഖ്യാനം ചെയ്താണ് അച്ചടക്കത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്ന് എതിർക്കുന്നവരിൽ ചിലർ വാദിച്ചു. വോട്ടുചെയ്യാനുള്ള പ്രായമായാലും ഹോസ്റ്റലിൽ കയറാൻ നിയന്ത്രണം വെയ്ക്കുന്നത് അച്ചടക്കം പഠിപ്പിക്കാനാണെന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടായിരുന്നു ചിലർക്ക്. ചട്ടം എല്ലാത്തിനും നല്ലതാണെന്ന് അനുകൂലിക്കുന്നവർ വാദിച്ചു. തോന്നുംപടി പോകാനുള്ളവർ ഹോസ്റ്റലിന് പകരം ഹോട്ടലിലാണ് താമസിക്കേണ്ടതെന്ന വാദം ഉണ്ടായി.
ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും തിരുവല്ല ശാഖാ മേധാവിയുമായ എസ്.ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. സീനിയർ മാനേജർ വിന്നി വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു, മാതൃഭൂമി കോട്ടയം റീജണൽ മാനേജർ ടി. സുരേഷ്, ഡോ. ഷൈനി തോമസ് എന്നിവർ പ്രസംഗിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: speak for india 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..