പാലക്കാട് മേഴ്സി കോളേജിൽ ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ സംവാദപരിപാടി ഫെഡറൽ ബാങ്ക് ചിറ്റൂർ ബ്രാഞ്ച് ഹെഡ്ഡും മാനേജരുമായ മഞ്ജു എ. തോമസ് ഉദ്ഘാടനംചെയ്യുന്നു. ‘മാതൃഭൂമി’ പാലക്കാട് റീജണൽ മാനേജർ എസ്. അമൽരാജ്, മേഴ്സി കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഗിസല ജോർജ് എന്നിവർ സമീപം
പാലക്കാട്: സ്വതന്ത്രമായ ജീവിതത്തിന് ചങ്ങലകൾ എന്തിനെന്ന് ഉറക്കെ ചോദിക്കുകയാണ് കലാലയ വിദ്യാർഥികൾ. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം അരാജകത്വം സൃഷ്ടിക്കുമെന്ന് തിരുത്തുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. ഒരുമിനിറ്റിൽ പുതുതലമുറയുടെ ആശങ്കകൾ പകർന്നാടിയ കലാലയ സംവാദവേദി ആവേശത്തിന്റെ തീക്കടലായി മാറുകയാണ്.
ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവുംവലിയ സംവാദപരിപാടിയായ ‘മാതൃഭൂമി-ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പിന്റെ ബ്ലോക്ക്തല പരിപാടികളിൽ ജില്ലയിലെ മൂന്നാമത്തെ സംവാദം മേഴ്സി കോളേജിൽ നടന്നു. കോളേജ് ഹോസ്റ്റലുകളിൽ സമയപരിധി ആവശ്യമോ എന്ന വിഷയത്തിൽ നൂറിലേറെ വിദ്യാർഥികൾ പുതിയകാലത്തേക്ക് ഉറച്ച വാക്ക്ചുവടുകൾ വെച്ചു.
സദസ്യർക്കെല്ലാം പങ്കെടുക്കാവുന്ന തരത്തിൽ ഇടയ്ക്ക് നൃത്തമുൾപ്പെടെയുള്ള മത്സരങ്ങൾ നടന്നത് പുതിയ ആസ്വാദനമുറ്റം തീർത്തു.
ഫെഡറൽ ബാങ്ക് ചിറ്റൂർ ശാഖാ മേധാവിയും മാനേജരുമായ മഞ്ജു എ. തോമസ് ഉദ്ഘാടനംചെയ്തു. ‘മാതൃഭൂമി’ പാലക്കാട് റീജണൽ മാനേജർ എസ്. അമൽരാജ്, മേഴ്സി കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഗിസല ജോർജ് എന്നിവർ സംസാരിച്ചു.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’യുടെ അഞ്ചുഘട്ടങ്ങളിലെ പരിപാടിയുടെ ആദ്യതല സംവാദമാണ് നടന്നത്.
Content Highlights: speak for india 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..