.
പയ്യന്നൂർ: ഫെഡറൽ ബാങ്ക് 'മാതൃഭൂമി'യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ 'ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാംപതിപ്പിന്റെ കണ്ണൂർ ജില്ലയിലെ ആദ്യ ബ്ലോക്കുതല മത്സരം ബുധനാഴ്ച പയ്യന്നൂർ കോളേജിൽ നടന്നു. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്ന വിഷയത്തിൽ ഒരുമിനിറ്റിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞ് വിദ്യാർഥികൾ സംവാദത്തെ ചൂടുള്ള ചർച്ചയാക്കി മാറ്റി.
വോട്ടവകാശത്തിനുള്ള പ്രായം 18 ആയിരിക്കെ അതേ പ്രായമുള്ളവർക്ക് ഹോസ്റ്റലുകളിൽ നിയന്ത്രണമേർപ്പെടുത്തുന്നത് സ്വാതന്ത്ര്യത്തിനുള്ള വിലങ്ങുതടിയാണെന്ന് ഒരുവിഭാഗം വാദിച്ചു. രണ്ടാംവീടായ ഹോസ്റ്റലുകളിലെ സുരക്ഷാജീവിതത്തിന് നിയന്ത്രണമാകാമെന്ന് മറുവിഭാഗം വാദങ്ങളുന്നയിച്ചു. യുക്തിയും വിമർശനങ്ങളും നിറഞ്ഞുനിന്ന സംവാദത്തിനിടെ സദസ്യർക്ക് പങ്കെടുക്കാവുന്ന മത്സരങ്ങളും അരങ്ങേറി.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ചുഘട്ടമായാണ് നടത്തുന്നത്. പയ്യന്നൂർ കോളേജിൽ നടന്ന മത്സരം ഫെഡറൽ ബാങ്ക് പയ്യന്നൂർ ബ്രാഞ്ച് സീനിയർ മാനേജർ എബി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ്, കൊമേഴ്സ് വിഭാഗം അസി. പ്രൊഫസർ ഡോ. പി. സന്തോഷ്, ഫൈൻ ആർട്സ് അഡ്വൈസർ ഇ.വി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് എസ്.എൻ. കോളേജിൽ
കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ബ്ലോക്കുതല മത്സരം വ്യാഴാഴ്ച കണ്ണൂർ എസ്.എൻ. കോളേജിൽ നടക്കും. രാവിലെ 9.30 മുതലാണ് മത്സരം. നേരത്തേ രജിസ്റ്റർ ചെയ്യാത്തവർക്ക് തത്സമയ രജിസ്ട്രേഷന് സൗകര്യമുണ്ട്. ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. മേൽപ്പറഞ്ഞ വിഷയത്തിൽ തന്നെയാണ് ഇവിടെയും സംവാദം.
ഒരുമിനിറ്റാണ് സമയം. അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാം.
• ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന 'സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിന്റെ ബ്ലോക്കുതല മത്സരം പയ്യന്നൂർ കോളേജിൽ ഫെഡറൽ ബാങ്ക് പയ്യന്നൂർ ബ്രാഞ്ച് സീനിയർ മാനേജർ എബി സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു. പയ്യന്നൂർ കോളേജ് പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ്, കൊമേഴ്സ് വിഭാഗം അസി. പ്രൊഫസർ ഡോ. പി. സന്തോഷ് എന്നിവർ സമീപം
Content Highlights: speak for india 2023,mathrubhumi,federal bank
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..