ഫെഡറൽ ബാങ്ക് സ്പീക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ ഭാഗമായി കോട്ടയം പാത്താമുട്ടം സെയ്ന്റ് ഗിറ്റ്സ് കോളേജിൽ നടന്ന ബ്ലോക്കുതല മത്സരം ഫെഡറൽ ബാങ്ക് നെടുംകുന്നം ബ്രാഞ്ച് മേധാവി സച്ചിൻ ജേക്കബ് പോൾ ഉദ്ഘാടനം ചെയ്യുന്നു
പാത്താമുട്ടം: നിയമങ്ങളും മൗലികാവകാശങ്ങളുടെ സംരക്ഷണവും അതിലെ സാധ്യതകളും നിരത്തി വിദ്യാർഥികൾ. ഓരോരുത്തരും അവരുടെ ആശയങ്ങളെ കേൾവിക്കാരിലെത്തിച്ച് കൈയ്യടിനേടി. ഫെഡറൽബാങ്കും മാതൃഭൂമിയും ചേർന്ന് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ 'ഫെഡറൽബാങ്ക് സ്പീക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിന്റെ ജില്ലയിലെ മൂന്നാമത് ബ്ലോക്ക്തല മത്സരമായിരുന്നു വേദി. പാത്താമുട്ടം സെയ്ന്റ് ഗിറ്റ്‌സ് കോളേജിലെ മത്സരവേദിയിലാണ് കുട്ടികൾ വാക്കുകൾ കൊണ്ട് യുദ്ധമൊരുക്കിയത്.
കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ് എന്ന വിഷയത്തിലായിരുന്നു സംവാദം. സമയപരിധിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും നല്ല വാദങ്ങളുമായി മത്സരത്തിന്റെ തീവ്രതകൂട്ടി. സ്വാതന്ത്ര്യം നേടി ഇത്രയധികം കാലമായിട്ടും കോളേജ് ഹോസ്റ്റലുകളിൽ മാത്രം സമയപരിധിയെന്തിനെന്ന ചോദ്യം വേദിയിലുയർന്നു. ഇത്തരം ചിട്ടകളാണ് വ്യക്തി രൂപവത്‌കരണത്തിന് സഹായകമാവുന്നതെന്ന വാദമാണ് മറുപക്ഷം ഉയർത്തിയത്.
ഫെഡറൽബാങ്ക് നെടുംകുന്നം ബ്രാഞ്ച് മേധാവിയും മാനേജരുമായ സച്ചിൻ ജേക്കബ്ബ് പോൾ മത്സരം ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സി. ജോസഫ് കുഞ്ഞ്, മാതൃഭൂമി കോട്ടയം റീജണൽ മാനേജർ ടി. സുരേഷ്, സെയ്ന്റ് ഗിറ്റസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഗവേണിങ് ബോർഡ് മെമ്പർ പ്രൊഫ. മിനി പുന്നൂസ്, അസി. പ്രൊഫസർമാരായ റിട്ടിൻ അബ്രഹാം കുര്യൻ, പി.ലക്ഷ്മി എന്നിവർ സംസാരിച്ചു. ഫെഡറൽബാങ്ക് ഹോർമീസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള സ്പീക്ക് ഫോർ ഇന്ത്യ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..