ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാം പതിപ്പിന്റെ ബ്ലോക്ക് തല സംവാദം തുമ്പ സെയ്‌ന്റ് സേവ്യേഴ്‌സ് കോളേജിൽ ഫെഡറൽ ബാങ്ക് കുമാരപുരം ബ്രാഞ്ച് സീനിയർ മാനേജർ വി.എസ്.ശോഭ ഉദ്‌ഘാടനം ചെയ്യുന്നു. സെയ്‌ന്റ് സേവ്യേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. വി.വൈ.ദാസപ്പൻ, വൈസ് പ്രിൻസിപ്പൽ എം.രാജേഷ്, മാതൃഭൂമി സർക്കുലേഷൻ മാനേജർ വരുൺ ഹരി തുടങ്ങിയവർ സമീപം
കഴക്കൂട്ടം: കോളേജ് ഹോസ്റ്റലിലെ സമയക്രമവും നിയന്ത്രണങ്ങളും വിദ്യാർഥികൾക്കുണ്ടാകുന്ന ഗുണവും ദോഷവും പങ്കുവെച്ച് തീപ്പൊരി സംവാദത്തിനു വേദിയായി തുമ്പ സെയ്‌ന്റ് സേവ്യേഴ്‌സ് കോളേജ്. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാം പതിപ്പിന്റെ ബ്ലോക്ക് തല മത്സരങ്ങളാണ് തുമ്പ സെയ്‌ന്റ് സേവ്യേഴ്‌സ് കോളേജിൽ വെള്ളിയാഴ്ച നടന്നത്.
വിദ്യാർഥികളുടെ അച്ചടക്കത്തിനും സുരക്ഷയ്ക്കും ഹോസ്റ്റലുകളിൽ സമയക്രമം ആവശ്യമുണ്ടെന്ന് ഒരുവിഭാഗം വാദിച്ചപ്പോൾ, ഈ കാലഘട്ടത്തിൽ ഇത്തരം അടച്ചിടലുകൾ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ഇത് അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും മറുവിഭാഗം വാദിച്ചു. പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങി നടക്കുമ്പോൾ സുരക്ഷയാണ് പ്രശ്നമെന്നു പറയുന്നവർ ഇറങ്ങി നടക്കുന്നതിൽ പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
ഫെഡറൽ ബാങ്ക് കുമാരപുരം ബ്രാഞ്ച് സീനിയർ മാനേജർ വി.എസ്.ശോഭ സംവാദപരിപാടി ഉദ്‌ഘാടനം ചെയ്തു.
സെയ്‌ന്റ് സേവ്യേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. വി.വൈ.ദാസപ്പൻ, വൈസ് പ്രിൻസിപ്പൽ എം.രാജേഷ്, മാതൃഭൂമി സർക്കുലേഷൻ മാനേജർ വരുൺ ഹരി തുടങ്ങിയവർ പങ്കെടുത്തു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള 'സ്പീക്ക് ഫോർ ഇന്ത്യ' അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..