ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിക്കുന്ന സംവാദ പരിപാടി ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ബ്ലോക്ക്തല മത്സരം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും പത്തനംതിട്ട റീജണൽ മേധാവിയുമായ പി.എ.ജോയി ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: ഫെഡറൽ ബാങ്കും മാതൃഭൂമിയും സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ബ്ലോക്ക്തല മത്സരം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്നു. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ വിഷയത്തിലാണ് സംവാദം നടന്നത്.
പിന്തുണച്ചും പ്രതികൂലിച്ചും യുവശബ്ദം സംവാദത്തിൽ മുഴങ്ങി. കുട്ടികൾ കൂട്ടിലടയ്ക്കപ്പെടാനുള്ളവരാണെന്നും അല്ലെന്നും അഭിപ്രായങ്ങൾ വന്നു. ഹോസ്റ്റലുകൾ തോന്നുംപടി കയറിയിറങ്ങാനുള്ള സ്ഥലമായി മാറിയാൽ അച്ചടക്കം എന്ന വാക്കിന് വിദ്യാർഥിജീവിതത്തിൽ അർഥമില്ലാതാകുമെന്ന് ഒരുകൂട്ടർ വാദിച്ചു. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യമാണ് സമയപരിധി വേണ്ടെന്ന് വാദിച്ചവരുടെ പ്രധാന ആയുധം.
ഇപ്പോഴത്തെ തലമുറയ്ക്ക് എങ്ങനെ സ്വയം നിയന്ത്രിക്കണമെന്ന് അറിയാമെന്നും അവർ പറഞ്ഞു. ‘സത്യം സമത്വം സ്വാതന്ത്ര്യം’ എന്നതിനെ മുറുകെ പിടിച്ചാൽ വിദ്യാർഥിജീവിതം സമ്പന്നമാകുമെന്ന് പറഞ്ഞവരുമുണ്ടായിരുന്നു.
ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും പത്തനംതിട്ട റീജണൽ മേധാവിയുമായ പി.എ.ജോയി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ അധ്യക്ഷനായി. ഫെഡറൽ ബാങ്ക് പത്തനംതിട്ട അസോസിയേറ്റ് വൈസ് പ്രസിഡന്റ് കെ.എൽ.പ്രവീൺ, കോളേജ് ബർസാറും കെമിസ്ട്രി വിഭാഗം മേധാവിയുമായ ഡോ. സുനിൽ ജേക്കബ്, മാതൃഭൂമി പത്തനംതിട്ട ബ്യൂറോ ചീഫ് പ്രവീൺ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..