മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് എരഞ്ഞിപ്പാലം സെയ്ന്റ് സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച സ്പീക്ക് ഫോർ ഇന്ത്യ സംവാദം മലാപ്പറമ്പ് ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് അഞ്ജന ഉദയകുമാർ ഉദ്ഘാടനംചെയ്യുന്നു. വൈസ് പ്രിൻസിപ്പൽ ഫാ. ജോൺസൻ കൊച്ചുപറമ്പിൽ, പ്രിൻസിപ്പൽ വർഗീസ് മാത്യു എന്നിവർ സമീപം
കോഴിക്കോട്: ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദവേദിയിൽ ആശയങ്ങൾ സംശയലേശമില്ലാതെ ഏറ്റുമുട്ടി. കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി വേണോ എന്നതായിരുന്നു വിഷയം. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവുംവലിയ സംവാദ പരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പാണ് ബുധനാഴ്ച എരഞ്ഞിപ്പാലം സെയ്ന്റ് സേവ്യേഴ്സ് കോളേജിൽ നടന്നത്.
18 വയസ്സിൽ വോട്ടവകാശമുള്ള നാട്ടിൽ പരിധിയില്ലാത്ത നിയന്ത്രണം അനീതിയാണെന്നായിരുന്നു ഗവ. ലോ കോളേജിലെ അനുപം കൃഷ്ണയുടെ നിലപാട്. ഓരോരുത്തരും സ്വയം നിയന്ത്രണം പാലിക്കണമെന്ന് അശ്വതി കെ.പി.യും സുരക്ഷയാണ് പ്രശ്നമെങ്കിൽ നാട്ടിലെ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുകയാണ് വേണ്ടതെന്ന് സബീത നസ്രീനും വ്യക്തമാക്കി.
ഫെഡറൽ ബാങ്ക് മലാപ്പറമ്പ് ബ്രാഞ്ച് ഹെഡ് അഞ്ജന ഉദയകുമാർ സംവാദം ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വർഗീസ് മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ജോൺസൺ കൊച്ചുപറമ്പിൽ, മാനേജർ ഫാ. എ.ജെ. പോൾ, മാതൃഭൂമി സീനിയർ റീജണൽ മാനേജർ സി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: speak for india
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..