ഫെഡറൽ ബാങ്ക്, മാതൃഭൂമിയുമായി ചേർന്നു സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യയുടെ ബ്ലോക്കുതലത്തിലെ മൂന്നാം മത്സരം മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് സൂസൻ പി. മാത്യു ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ മനീഷ്കുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് ചാണ്ടി, വൈസ് പ്രിൻസിപ്പൽ ഡോ. രഞ്ജിത് മാത്യു എബ്രഹാം തുടങ്ങിയവർ സമീപം
ആലപ്പുഴ: സ്വതന്ത്രമായ ജീവിതത്തിന് സമയക്രമം എന്തിനെന്നു പരസ്യമായി ചോദിക്കുകയാണ് കോളേജ് വിദ്യാർഥികൾ. ഫെഡറൽ ബാങ്ക്' ‘മാതൃഭൂമി’യുമായി ചേർന്നു സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാ ങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ ജില്ലയിലെ മൂന്നാമത്തെ ബ്ലോക്കുതല മത്സരം മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നടന്നു.
‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ എതിർത്തും അനുകൂലിച്ചും വിദ്യാർഥികൾ വാദമുഖങ്ങൾ നിരത്തി. വോട്ടവകാശത്തിനുള്ള പ്രായം 18 ആയിരിക്കെ അതേ പ്രായമുള്ളവർക്ക് ഹോസ്റ്റലുകളിൽ നിയന്ത്രണമേർപ്പെടുത്തുന്നത് സ്വാതന്ത്ര്യത്തിനുള്ള വിലങ്ങുതടിയാണെന്ന് ഒരുവിഭാഗം വാദിച്ചു. ഹോസ്റ്റലുകളിലെ സുരക്ഷാജീവിതത്തിന് നിയന്ത്രണമാകാമെന്ന് മറുവിഭാഗം വാദമുന്നയിച്ചു. പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കി സദസ്യരെ പങ്കെടുപ്പിച്ചു നടത്തിയ ചോദ്യോത്തരമത്സരവും കുട്ടികൾക്ക് ആവേശമായി. ചിലരുടെ കലാപ്രകടനവും പരിപാടിക്കു മാറ്റുകൂട്ടി.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള സ്പീക്ക് ഫോർ ഇന്ത്യ അഞ്ചു ഘട്ടങ്ങളിലായാണ് നടക്കുക. ബ്ലോക്ക്, ജില്ല, സോണൽ, സെമി, ഫൈനൽ എന്നിങ്ങനെ അഞ്ചു റൗണ്ടുകളിൽ വിദ്യാർഥികൾ സംവാദത്തിലേർപ്പെടും. തിരഞ്ഞെടുത്ത 50 കോളേജുകളാണ് ആദ്യഘട്ടത്തിനു വേദിയാകുന്നത്. ചടങ്ങിൽ ഫെഡറൽ ബാങ്ക് മാവേലിക്കര ശാഖാ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സൂസൻ പി. മാത്യു, മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ മനീഷ്കുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് ചാണ്ടി, വൈസ് പ്രിൻസിപ്പൽ ഡോ. രഞ്ജിത് മാത്യു എബ്രഹാം, ഡോ. സജി സാമുവൽ, ഡോ. ദീപ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..