ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന‘സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാം പതിപ്പിന്റെ ബ്ലോക്കുതല മത്സരം പടന്നക്കാട് നെഹ്രു കോളേജിൽ ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡൻറും കാഞ്ഞങ്ങാട് ശാഖാ മേധാവിയുമായ രാജശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു. നെഹ്രു കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി. മുരളി, ചരിത്രവിഭാഗം അസി. പ്രൊഫസർ ഡോ. എ.എം. അജേഷ് എന്നിവർ സമീപം
കാഞ്ഞങ്ങാട്: ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ കാസർകോട് ജില്ലയിലെ ബ്ലോക്കുതല മത്സരം സമാപിച്ചു. ചൊവ്വാഴ്ച പടന്നക്കാട് നെഹ്രു കോളേജിലായിരുന്നു സംവാദം. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ നിറഞ്ഞ പങ്കാളിത്തമുണ്ടായി.
ഒരു മിനിറ്റിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞ് വിദ്യാർഥികൾ അവരുടെ നിലപാട് അറിയിച്ചു. രാത്രി ലഹരിമാഫിയയും സമൂഹവിരുദ്ധരും അഴിഞ്ഞാടുന്നുണ്ടെങ്കിൽ അവരെ പിടിച്ച് ജയിലലിടയ്ക്കണം. അല്ലാതെ, അത്തരക്കാരെ പേടിച്ച് വിദ്യാർഥികളെ ഹോസ്റ്റൽമുറിയിൽ അടയ്ക്കുകയല്ല വേണ്ടത്- സമയപരിധി വേണ്ടെന്ന് വാദിച്ചവർ പറഞ്ഞു. വിദ്യാർഥികാലഘട്ടത്തിൽ ഹോസ്റ്റലുകളിലുൾപ്പെടെ സമയപരിധിയുണ്ടാകുന്നത് ജീവിതത്തിന് ചിട്ടയുണ്ടാക്കുമെന്ന് സമയപരിധി വേണമെന്ന് വാദിച്ചവർ അഭിപ്രായപ്പെട്ടു.
സംവാദത്തിനിടെ മറ്റു ചെറുമത്സരങ്ങളും നടന്നു. ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡൻറും കാഞ്ഞങ്ങാട് ശാഖാ മേധാവിയുമായ രാജശ്രീദേവി ഉദ്ഘാടനം ചെയ്തു. നെഹ്രു കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി. മുരളി, ചരിത്രവിഭാഗം അസി. പ്രൊഫസർ ഡോ. എ.എം. അജേഷ്, മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഇ.വി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള സ്പീക്ക് ഫോർ ഇന്ത്യ അഞ്ചുഘട്ടമായാണ് നടത്തുന്നത്. ബ്ലോക്കുതലത്തിൽ വിജയിക്കുന്നവർ ജില്ലാതലത്തിൽ പ്രവേശിക്കും. തുടർന്ന് സോണൽ, സെമി, ഫൈനൽ മത്സരങ്ങൾ നടക്കും.
Content Highlights: mathrubhumi speak for india 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..