പേരുപോലെ നേരുള്ള വാർത്തകൾ


വാർത്തയും സൗഹൃദവും ശിഷ്യരുമായിരുന്നു എൻ.എൻ. സത്യവ്രതന്റെ ജീവിതം

എൻ.എൻ. സത്യവ്രതൻ

കൊച്ചി: 'മാതൃഭൂമി'യിൽ ചേർന്നപ്പോൾ പത്രാധിപർ കെ.പി. കേശവമേനോൻ പറഞ്ഞ വാക്കുകൾ അദ്ദേഹം പലപ്പോഴും ഓർത്തെടുത്ത് പറയുമായിരുന്നു. 'സത്യവ്രതനെന്നല്ലേ പേര്. പേരു പോലെ തന്നെയാവണം എഴുത്തും'.

പേരുപോലെ തന്നെയായിരുന്നു ജോലിയും. സംഭവിക്കുന്ന കാര്യങ്ങൾ കലർപ്പില്ലാതെ അവതരിപ്പിക്കുന്നതിൽ പ്രത്യേക സിദ്ധിയുമുണ്ടായിരുന്നു സത്യവ്രതന്.

ഒന്നും ഇന്ന് സംഭവിക്കുന്നില്ലെന്നു തോന്നി വെറുതെയിരിക്കുകയായിരുന്നില്ല അദ്ദേഹം. തിരഞ്ഞു നടന്ന്, കോളിളക്കമുണ്ടാക്കുന്ന വാർത്തകൾ കണ്ടെടുക്കുകയായിരുന്നു അദ്ദേഹം. നോർത്ത് മേൽപ്പാലം വരും മുൻപ്, മോട്ടോർ വാഹനങ്ങൾ തന്നെ അപൂർവമായിരുന്ന കാലത്ത് സൈക്കിളിൽ വാർത്തകൾ തിരഞ്ഞ് നടക്കുകയായിരുന്നു പത്രപ്രവർത്തകർ. മാധ്യമ പ്രവർത്തനത്തിലെ ആ അനുഭവങ്ങൾ സത്യവ്രതന്റെ രണ്ട് പുസ്തകങ്ങളിൽ കാണാം. പാതിരാത്രി ഗുരുവായൂർ ക്ഷേത്രം കത്തിയെരിഞ്ഞതറിഞ്ഞ് റിപ്പോർട്ടിങ്ങിന് പോയതു മുതൽ പലതരം വാർത്തകളുടെ ലോകത്തായിരുന്നു അദ്ദേഹം എന്നും. മാധ്യമ പ്രവർത്തനത്തിൽനിന്ന് വിരമിച്ച ശേഷവും പുതുമുറക്കാരെ പരിശീലിപ്പിക്കുന്നതിൽ മുഴുകി. കാക്കനാട്ടെ മീഡിയ അക്കാദമിയിലെ പുതിയ പത്രക്കാരുടെ ഗുരുവും സുഹൃത്തുമൊക്കെയായി 16 വർഷം അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

കുമ്പളങ്ങിയിൽ ആയിരുന്നു ജനനം. ലോ കോളേജിൽ പഠിക്കുമ്പോഴാണ് മാധ്യമ പ്രവർത്തനം തിരഞ്ഞെടുത്തത്.

അല്പകാലം ദീനബന്ധു ദിനപത്രത്തിൽ പ്രവർത്തിച്ചു.1958-ലാണ് മാതൃഭൂമിയിൽ ചേർന്നത്. റിപ്പോർട്ടർ, ചീഫ് റിപ്പോർട്ടർ, പ്രത്യേക ലേഖകൻ, ന്യൂസ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 30 വർഷത്തോളം ജോലിചെയ്ത ശേഷം സ്വയം വിരമിച്ചു. 1988-ൽ കേരളകൗമുദിയുടെ റസിഡൻറ് എഡിറ്ററായി. 1993- ലാണ് കേരള പ്രസ് അക്കാദമിയുടെ കമ്മ്യൂണിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതലയേറ്റത്. കേരള പത്രപ്രവർത്തക യൂണിയന്റെ സ്ഥാപക പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. ഇടക്കാലത്ത് അഖിലേന്ത്യാ പത്രപ്രവർത്തക സംഘടനയുടെ ട്രഷററായും പ്രവർത്തിച്ചു. പത്രപ്രവർത്തക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് റഹീം മേച്ചേരി അവാർഡ് നേടിയിട്ടുണ്ട്. വാർത്തയുടെ ശില്പി, വാർത്ത വന്ന വഴി, അനുഭവങ്ങളേ നന്ദി എന്നിവ കൃതികളാണ്. കൊച്ചി കോർപ്പറേഷൻ പുറത്തിറക്കിയ ചരിത്ര സ്മരണിക കൊച്ചി രണ്ടായിരത്തിന്റെ ജനറൽ എഡിറ്ററുമായിരുന്നു. ഭാര്യ: പരേതയായ രോഹിണി. മക്കൾ: ഡോ. ആശ, ദീപ, രൂപ. മരുമക്കൾ: കെ.കെ. ജയൻ, സന്തോഷ്, പ്രമോദ്.

Content Highlights: Mathrubhumi 100 Years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


pakistan

1 min

വാട്സ്ആപ് സന്ദേശത്തിൽ ദൈവനിന്ദയെന്ന് പരാതി; പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി

Mar 25, 2023

Most Commented