നാരായണൻ നായർ, പറവൂരിലെ മാതൃഭൂമി ബ്രാൻഡ് അംബാസഡർ


പി.എൻ. നാരായണൻ നായർ

പറവൂർ: കൈയിൽ മാതൃഭൂമി പത്രവും കുശലാന്വേഷണങ്ങളുമായി പി.എൻ. നാരായണൻ നായർ പറവൂരിൽ നിറഞ്ഞുനിന്നത് അര നൂറ്റാണ്ടിലേറെ കാലം. ഏതാനും വർഷം മുമ്പ് പറവൂരിൽ നടന്ന ഒരു ചടങ്ങിൽ പ്രമുഖ പ്രാസംഗികനായ ഒരാൾ വിശേഷിപ്പിച്ചത് നാരായണൻ നായർ പറവൂരിൽ മാതൃഭൂമിയുടെ ബ്രാൻഡ് അംബാസഡറാണെന്നാണ്. വീടുവീടാന്തരം പത്രക്കെട്ടും താങ്ങി കാൽനടയായും പിന്നീട് സൈക്കിളിലും ഒടുവിൽ സ്‌കൂട്ടറിലും മരിക്കുന്നതിന് ഏതാനും നാൾ മുമ്പുവരെ പത്ര വിതരണത്തിലുണ്ടായിരുന്നു.

മലയാളത്തിന്റെ അഭിമാനമായ കേസരി ആർ. ബാലകൃഷ്ണ പിള്ളയുടെ മാടവനപറമ്പ് വീട്ടിലും കഥാകാരനായ പി. കേശവദേവിന്റെ കെടാമംഗലത്തെ നല്ലേടത്ത് വീട്ടിലും ലോകപ്രശസ്ത നർത്തകൻ ആനന്ദശിവറാമിന്റെ ഏഴിക്കരയിലെ വീട്ടിലും മാതൃഭൂമി നൽകിയിരുന്നത് നാരായണൻ നായരാണ്. ഇവരുമായി നല്ല ബന്ധവും സൂക്ഷിച്ചിരുന്നു. അങ്ങനെ അനവധി പേർ. നന്നേ ചെറുപ്പത്തിൽ ജീവിതം വഴിമുട്ടിയ ഘട്ടത്തിൽ ജന്മനാടായ പെരുമ്പാവൂർ മുടക്കുഴയിൽനിന്ന് പറവൂരിലെത്തിയ നാരായണൻ നായർ പ്രതിസന്ധികളെ വെല്ലുവിളിച്ച് കഠിന പാതകൾ താണ്ടിയാണ് വിജയത്തിൽ എത്തിയത്. മാതൃഭൂമി പത്രം എന്നാൽ ഒരു കാലഘട്ടത്തിൽ നാരായണൻ നായരായിരുന്നു.

അശ്രാന്ത പരിശ്രമത്തിനൊപ്പം ആർദ്രതയുള്ള മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. ചെണ്ടമേളം പഠിച്ച കാഴ്ചപരിമിതിയുള്ള ഒരു യുവാവിന് ചെണ്ട വാങ്ങാൻ പണമില്ല എന്ന വാർത്ത മാതൃഭൂമിയിൽ വന്നപ്പോൾ നാരായണൻ നായർ യുവാവിന് ചെണ്ട വാങ്ങി നൽകി. യുവാവും സഹപ്രവർത്തകരും നാരായണൻ നായരുടെ വീട്ടിൽ മേളം കൊട്ടിത്തിമർത്തത് നാട്ടിലെ വാർത്തയായിരുന്നു. കെടാമംഗലം ജുമാ മസ്ജിദിന്റെ നിർമാണ വേളയിലും തൃക്കപുരം അമ്പാടി സേവാ കേന്ദ്രത്തിനും ഉൾപ്പെടെ അദ്ദേഹം സഹായങ്ങൾ നൽകിയതായി മകനും മാതൃഭൂമി പറവൂർ പെരുവാരം ഏജന്റുമായ പി.എൻ. ഹരികുമാർ ഓർക്കുന്നു. 2017 ൽ 87-ാം വയസ്സിലായിരുന്നു വിയോഗം.അദ്ദേഹത്തിന്റെ ഓർമയ്ക്ക് പറവൂർ സൗത്ത് നാലുവഴിക്ക് സമീപം പി.എൻ. നാരായണൻ നായർ ലെയ്നുണ്ട്.

പരേതയായ ശാന്തയാണ് ഭാര്യ. പി.എൻ. സുമ, പി.എൻ. ഉഷ, പി.എൻ. രമ, പി.എൻ. ശ്രീകുമാർ (ദുബായ്) എന്നിവരാണ് മറ്റു മക്കൾ.

Content Highlights: Mathrubhumi 100 Years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023

Most Commented