കെ.കെ.കൃഷ്ണൻ
നീണ്ട മുഴുക്കൈയ്യൻ ജുബ്ബ ധരിച്ച് കൈയിൽ മാതൃഭൂമി പത്രവും ചെറുബാഗുമായി പൊതുപ്രവർത്തനത്തിനായി നടന്നുനീങ്ങുന്ന കരിവെള്ളൂർ കെ.ഗോവിന്ദൻ 35 വർഷം മുമ്പുവരെ കരിവെള്ളൂരിലെ ഹൃദ്യമായ കാഴ്ചയായിരുന്നു. 19-ാം വയസ്സിൽ വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ സ്വാതന്ത്ര്യസമരപോരാട്ടത്തിൽ അണിചേർന്ന കെ.ഗോവിന്ദൻ മാതൃഭൂമിയുടെ വളർച്ചാപാതയിൽ അരനൂറ്റാണ്ടോളം ഒപ്പമുണ്ടായിരുന്നു. 25-ാം വയസ്സ് മുതൽ അദ്ദേഹം മാതൃഭൂമിയുടെ കരിവെള്ളൂരിലെ ഏജന്റായും ലേഖകനായും പ്രവർത്തിച്ചു. 1989 ഓഗസ്റ്റ് 29-ന് മരിക്കുന്നതുവരെ കരിവെള്ളൂരിലെ മാതൃഭൂമിയുടെ പ്രതിനിധിയായി. മരണശേഷം 1998 വരെ അദ്ദേഹത്തിന്റെ കുടുംബം മാതൃഭുമിയുടെ ഏജൻസി ജോലി ഏറ്റെടുത്തിരുന്നു.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർക്ക് പെൻഷൻ അനുവദിക്കുന്നതിനുള്ള കമ്മിറ്റി അംഗമായിരുന്നു. എന്നാൽ, സമരപോരാളിയായിട്ടും സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. പൊതുസേവനത്തിന് പ്രതിഫലം വാങ്ങരുതെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..