മാതൃഭൂമിക്കൊപ്പം അരനൂറ്റാണ്ടോളം കരിവെള്ളൂർ കെ.ഗോവിന്ദൻ


എ.വി.ഗിരീശൻ

കെ.കെ.കൃഷ്ണൻ

നീണ്ട മുഴുക്കൈയ്യൻ ജുബ്ബ ധരിച്ച് കൈയിൽ മാതൃഭൂമി പത്രവും ചെറുബാഗുമായി പൊതുപ്രവർത്തനത്തിനായി നടന്നുനീങ്ങുന്ന കരിവെള്ളൂർ കെ.ഗോവിന്ദൻ 35 വർഷം മുമ്പുവരെ കരിവെള്ളൂരിലെ ഹൃദ്യമായ കാഴ്ചയായിരുന്നു. 19-ാം വയസ്സിൽ വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ സ്വാതന്ത്ര്യസമരപോരാട്ടത്തിൽ അണിചേർന്ന കെ.ഗോവിന്ദൻ മാതൃഭൂമിയുടെ വളർച്ചാപാതയിൽ അരനൂറ്റാണ്ടോളം ഒപ്പമുണ്ടായിരുന്നു. 25-ാം വയസ്സ് മുതൽ അദ്ദേഹം മാതൃഭൂമിയുടെ കരിവെള്ളൂരിലെ ഏജന്റായും ലേഖകനായും പ്രവർത്തിച്ചു. 1989 ഓഗസ്റ്റ്‌ 29-ന് മരിക്കുന്നതുവരെ കരിവെള്ളൂരിലെ മാതൃഭൂമിയുടെ പ്രതിനിധിയായി. മരണശേഷം 1998 വരെ അദ്ദേഹത്തിന്റെ കുടുംബം മാതൃഭുമിയുടെ ഏജൻസി ജോലി ഏറ്റെടുത്തിരുന്നു.

1920 ഡിസംബർ ആറിനാണ് കെ.ഗോവിന്ദൻ ജനിച്ചത്. 1939-ൽ ആദ്യത്തെ മലബാർ ജാഥയിൽ എ.കെ.ജി.ക്കൊപ്പം ചേർന്നാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും കരിവെള്ളൂരിലെയും പരിസരങ്ങളിലെയും രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ-തൊഴിൽ-സഹകരണ മേഖലകളിൽ മുൻപന്തിയിലുണ്ടായിരുന്നു. 1953-ൽ അമ്മ പാട്ടിയമ്മയുടെ നാമധേയത്തിൽ അദ്ദേഹം പാലക്കുന്നിൽ പാട്ടിയമ്മ യു.പി. സ്കൂൾ സ്ഥാപിച്ചു. കരിവെള്ളൂരിൽ ഹൈസ്കൂൾ സ്ഥാപിക്കുന്നതിൽ എ.വി.കുഞ്ഞമ്പുവിനൊപ്പം നേതൃപരമായ പങ്ക് വഹിച്ചു. പയ്യന്നൂർ കോളേജിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. കരിവെള്ളൂർ വീവേഴ്സ് സൊസൈറ്റി, ശശി വീവേഴ്സ് സൊസൈറ്റി, സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുണ്ടാക്കാൻ മുൻകൈയെടുത്തു. അസംഘടിത ഖാദി, കൈത്തറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണനൊപ്പം പ്രവർത്തിച്ചു. 1969-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിൽ ചേർന്നു. പിന്നീട് ഡെമോക്രാറ്റിക് ജനത പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർക്ക് പെൻഷൻ അനുവദിക്കുന്നതിനുള്ള കമ്മിറ്റി അംഗമായിരുന്നു. എന്നാൽ, സമരപോരാളിയായിട്ടും സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. പൊതുസേവനത്തിന് പ്രതിഫലം വാങ്ങരുതെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്.

Content Highlights: Mathrubhumi 100 Years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023

Most Commented