ഇ.സി. മാധവൻ നമ്പ്യാർ
തൃശ്ശൂർ: പാതിരാത്രിയോടടുത്തും ഉണർന്നിരുന്ന് പ്രവർത്തിക്കുന്ന ഇ.സി. മാധവൻ നമ്പ്യാർ. മാതൃഭൂമി തൃശ്ശൂർ ചീഫ് റിപ്പോർട്ടറായിരുന്ന അദ്ദേഹത്തിന്റെ ഈ പതിവുശീലമാണ് പതിറ്റാണ്ടുകൾമുമ്പ് 'ഗുരുവായൂർ ക്ഷേത്രം കത്തിയമർന്നു' എന്ന പ്രധാന വാർത്ത മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കാനിടയാക്കിയത്. ചെട്ടിയങ്ങാടിയിൽ അഴീക്കോടൻ രാഘവൻ കുത്തേറ്റ് മരിച്ചപ്പോഴും അത് നമ്പ്യാരിലൂടെ മാതൃഭൂമി വായനക്കാരറിഞ്ഞു. വസ്തുതകളുടെ പക്ഷത്തുനിൽക്കുമ്പോഴും ആരെയും കൂസാത്ത നിർഭയത്വമുള്ളയാൾ.
തൃശ്ശൂർ പൂരവും വെടിക്കെട്ടും കുടമാറ്റവും ഇലഞ്ഞിത്തറമേളവുമൊക്കെ വ്യത്യസ്തമായ വായനാനുഭവമേകുംവിധം അദ്ദേഹം റിപ്പോർട്ട് ചെയ്തു. വാർത്തയ്ക്കപ്പുറം ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പുരാണവും നർമവും നാടൻഭാഷയും ആക്ഷേപഹാസ്യവുമൊക്കെ ചേർത്ത് പ്രതിവാര വിമർശനപംക്തികളെഴുതി. 'തേക്കിൻകാടിനു ചുറ്റും' എന്നത് അതിലൊന്നുമാത്രം.

സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപസമിതി അംഗവുമായിരുന്ന ടി.പി.സി. കിടാവിന്റെ മകനായി വടകരയിലായിരുന്നു ജനനം.
1972 മുതൽ ദീർഘകാലം തൃശ്ശൂർ റിപ്പോർട്ടറായി ജോലിചെയ്തു. ചീഫ് റിപ്പോർട്ടറായി വിരമിച്ചശേഷം കണ്ണൂരിലും കോഴിക്കോട്ടും വടകരയിലും ലേഖകനായി തുടർന്നു. മാതൃഭൂമിയിൽ പ്രൂഫ് റീഡറായാണ് തുടക്കം. 1976-77 ൽ തൃശ്ശൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റായിരുന്നു.
തൃശ്ശൂർ ഡി.സി.സി. അംഗമായിരുന്നു. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 73-ാം വയസ്സിലാണ് അന്തരിച്ചത്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..