ഡോ. ജോസ് സെബാസ്റ്റ്യൻ | Photo: Mathrubhumi
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേട്ടതിന്റെ ഞെട്ടല്‍ പൊതുജനത്തിന് മാറിയിട്ടുണ്ടാകില്ല. സര്‍വത്ര വിലക്കയറ്റം സൃഷ്ടിച്ചേക്കാവുന്ന, അധിക വിഭവ സമാഹരണത്തിനാണ് ധനമന്ത്രിയുടെ പടപ്പുറപ്പാട്. ഇത്തരത്തില്‍ ധനപ്രതിസന്ധിയുണ്ടാകാന്‍ കുറ്റം മുഴുവന്‍ കേന്ദ്രത്തിന്റെ തലയിലിട്ട് ധനമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണോ? സംസ്ഥാന ബജറ്റിന്റെ ആഘാതം ജനങ്ങള്‍ എത്രത്തോളം അഭിമുഖീകരിക്കേണ്ടിവരുമെന്ന് പരിശോധിക്കുകയാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഫാക്കല്‍റ്റിയും ധനകാര്യ വിദഗ്ധനുമായ ഡോ. ജോസ് സെബാസ്റ്റ്യന്‍.
- കേരളത്തില്‍ വലിയ വിലക്കയറ്റത്തിന് കാരണമാകുന്ന ബജറ്റാണിതെന്ന് കരുതുന്നുണ്ടോ? എന്തൊക്കെയാണ് ധനമന്ത്രിക്ക് പറ്റിയ പാളിച്ചകള്‍?
ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ ഫീസുകള്‍ വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഏകദേശം 2,600 കോടി രൂപ സര്‍ക്കാരിന് സമാഹരിക്കാന്‍ സാധിക്കുമായിരുന്നു. അതോടൊപ്പം കെട്ടിട നികുതികള്‍ പിരിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് മാറ്റി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കണം. ഇതിനായി ആധുനിക സാങ്കേതിക വിദ്യയും സംവിധാനങ്ങളും ഉപയോഗിച്ചിരുന്നെങ്കില്‍ തന്നെ 15,000 കോടി രൂപ സമാഹരിക്കാനാകുമായിരുന്നു. ഇത്തരം അവസരങ്ങളൊക്കെ ധനമന്ത്രി നഷ്ടപ്പെടുത്തി.
- വരുമാനം വര്‍ധിപ്പിക്കാനാണ് നികുതി വര്‍ധിപ്പിച്ചതെന്ന് പറയാം. പക്ഷെ ചെലവ് കുറച്ചാല്‍ തന്നെ സര്‍ക്കാരിന് പ്രതിസന്ധിയില്‍ വലിയൊരു കുറവ് ഉണ്ടാകുമായിരുന്നില്ലേ? ബജറ്റില്‍ അത്തരം നിര്‍ദ്ദേശങ്ങളൊന്നും കണ്ടില്ല?
- ഇപ്പോള്‍ കൂട്ടിയ നികുതികളെല്ലാം തന്നെ സര്‍ക്കാരിന് നേരിട്ട് വരുമാനം നല്‍കുന്നവയാണെങ്കിലും പിരിച്ചെടുക്കാന്‍ അധികം അധ്വാനിക്കേണ്ടതില്ലാത്തവയാണ്. എന്നാല്‍ നികുതി ചോര്‍ച്ചയുണ്ടാകുന്ന ഒരുപാട് മാര്‍ഗങ്ങള്‍ അടയ്ക്കാതെ ഇങ്ങനെ അനിയന്ത്രിതമായി വിലക്കയറ്റമുണ്ടാക്കുന്ന രീതിയെ ന്യായീകരിക്കാനാകുമോ?
ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അപ്പോള്‍ ഈ മേഖലയില്‍നിന്ന് സജീവമായി നികുതി പിരിക്കണമെന്നുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം കൊടുക്കണം. നികുതി വെട്ടിപ്പ് തടയാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. ഇക്കാര്യത്തിലൊക്കെ സംസ്ഥാന ജി.എസ്.ടി. വകുപ്പൊക്കെ അമ്പേ പരാജയമാണെന്ന് പറയാതെ വയ്യ. ഒരുമാസത്തിന് മുമ്പ് മാത്രമാണ് ഒരു പുനഃസംഘടന നടന്നത്.
കമ്പ്യൂട്ടറൈസേഷനെന്നൊക്കെ പറഞ്ഞ് വെറുതെ കുറെ ഉപകരണങ്ങള്‍ സ്ഥാപിക്കുകയല്ല വേണ്ടത്. ആരാണ് നികുതി വെട്ടിക്കുന്നതെന്ന് കണ്ടെത്താനുള്ള സംവിധാനമൊക്കെ ഇന്ന് അപ്രാപ്യമല്ല. അതിനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. അത്തരത്തിലുള്ള മാര്‍ഗങ്ങളൊന്നും പ്രയോഗിക്കാന്‍ ശ്രമിക്കാതെ എളുപ്പമാര്‍ഗത്തിലൂടെ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്ന സമീപനമാണ് ഏറ്റവും വലിയ തകരാര്‍.
- ക്ഷേമ പെന്‍ഷനുകള്‍ ഇത്തവണ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. വിലക്കയറ്റമുണ്ടാക്കുന്ന ബജറ്റ് അവതരിപ്പിക്കുകയും അതിന് ആനുപാതികമായൊരു വര്‍ധന ക്ഷേമ പെന്‍ഷനില്‍ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് കാണുന്നത്?
- വിലക്കയറ്റത്തിന്റെയും വിപണി ഇടപെടല്‍ കുറയുന്നതിന്റെയുമൊക്കെ പേരില്‍ കേന്ദ്രത്തിന് കുറ്റം പറയുമ്പോഴാണ് ഇവിടെ നേരിട്ട് വിലക്കയറ്റമുണ്ടാക്കുന്ന ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്?
കേരളത്തിലേതാണ്ട് ആറുലക്ഷം പേര്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുന്നുണ്ട്. അവരെയൊക്കെ ഇത് വളരെ പ്രതികൂലമായി ബാധിക്കും. അതുപോലെ തന്നെ ഒരുകോടിയോളം ഇരുചക്ര വാഹനങ്ങളുണ്ട്. ഇതില്‍ ഭൂരിഭാഗവും വര്‍ക്കിങ് ക്ലാസാണ് ഉപയോഗിക്കുന്നത്. അവരുടെയൊക്കെ കുടുംബ ബജറ്റിനെ ഇത് ബാധിക്കും. ഒരുലിറ്റര്‍ പെട്രോളിന് രണ്ടുലിറ്റര്‍ വര്‍ധിപ്പിക്കുക എന്നുപറഞ്ഞാല്‍ ഒരുദിവസം അഞ്ച് ലിറ്റര്‍ പെട്രോള്‍ ഉപയോഗിക്കുന്ന ആളിന് ഒരുദിവസം 10 രൂപയുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. അപ്പോള്‍ അയാളുടെ കുടുംബ ബജറ്റിനെ അതെങ്ങനെ ബാധിക്കുന്നുവെന്ന് ഓര്‍ത്തുനോക്കു. ഒരുകാരണവശാലും ഒരു ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതല്ല ഇത്തരം നടപടികള്‍. ഇത്തരത്തിലൊരു തീരുമാനവുമായി മുന്നോട്ടുപോകരുതായിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ജനങ്ങളില്‍നിന്നുയര്‍ന്നാല്‍ ധനമന്ത്രി ഇത് പിന്‍വലിച്ചേക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
- ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയങ്ങളാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. അത് എത്രത്തോളം ശരിയാണ്?
ശമ്പള- പെന്‍ഷന്‍ പരിഷ്‌കരണം നീട്ടിവെക്കാന്‍ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. കോവിഡുവന്നു, പ്രളയം വന്നു. ഇതിന് പുറമെ മുന്‍ ശമ്പള കമ്മീഷനും പറഞ്ഞിരുന്നു 10 വര്‍ഷത്തിന് ശേഷമെ ഇനി പരിഷ്‌കരണം പാടുള്ളുവെന്ന്. അത് മറികടന്ന് മധ്യവര്‍ഗത്തിന് അനുകൂലമായൊരു തീരുമാനമെടുത്തു. അതുമൂലമുണ്ടായ സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ സാധാരണക്കാരുടെ മേല്‍ നികുതി ഭാരം ചുമത്തുകയാണ് എന്നതാണ് അതിലെ വിരോധാഭാസം.
Content Highlights: dr jose sebastian on kerala budget 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..