ഒന്നാം സ്ഥാനക്കാരെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍ ആദ്യ നാലില്‍


1 min read
Read later
Print
Share

Photo: twitter.com|atkmohunbaganfc

ബാംബോലിം: ഐഎസ്എല്ലില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു എടികെയുടെ ജയം.

പരിക്ക് കാരണം കാരണം ഹ്യൂഗോ ബോമസിനെയും കാള്‍ മക്ഹ്യുവിനെയും ആദ്യ പകുതിയില്‍ തന്നെ നഷ്ടമായിട്ടും ഹൈദരാബാദിനെതിരേ വിജയം സ്വന്തമാക്കാന്‍ കൊല്‍ക്കത്ത സംഘത്തിനായി.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 56-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ഡേവിഡ് വില്യംസിന്റെ പാസില്‍ നിന്ന് ലിസ്റ്റന്‍ കൊളാസോ എടികെയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ മന്‍വീര്‍ സിങ്ങിലൂടെ എടികെ എടുത്ത വെടി പൊട്ടിച്ചു. ജോണി കൗകോ നീട്ടിയ പന്തുമായി മുന്നേറിയ മന്‍വീര്‍, ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഇതിനിടെ 51-ാം മിനിറ്റില്‍ രോഹിത് ദാനുവിന്റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടി ഗോള്‍വല കടന്നതായി ഹൈദരാബാദ് താരങ്ങള്‍ അപ്പീലുയര്‍ത്തിയെങ്കിലും റഫറി ചെവിക്കൊണ്ടില്ല.

67-ാം മിനിറ്റില്‍ ജോയല്‍ കിയാനിസെയിലൂടെ ഹൈദരാബാദ് ഒരു ഗോള്‍ തിരിച്ചടിച്ചു. ക്യാപ്റ്റന്‍ ജാവോ വിക്ടറിന്റെ ഒരു ഷോട്ടാണ് ഗോളിന് വഴിയൊരുക്കിയത്. വിക്ടറിന്റെ ലോങ് ഷോട്ട് എടികെ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് തട്ടിയകറ്റിയത് നേരെ ചെന്നുവീണത് കിയാനിസെയുടെ മുന്നിലേക്ക്. ഒട്ടും സമയം പാഴാക്കാതെ താരം പന്ത് വലയിലെത്തിച്ചു. ഇതിനു ശേഷം രണ്ട് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഹൈദരാബാദിന് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

തോറ്റെങ്കിലും 15 മത്സരങ്ങളില്‍ നിന്ന് 26 പോയന്റുമായി ഹൈദരാബാദ് തന്നെയാണ് ലീഗില്‍ ഒന്നാമത്. 13 മത്സരങ്ങളില്‍ നിന്ന് 23 പോയന്റുമായി എടികെ നാലാം സ്ഥാനത്തേക്കുയര്‍ന്നു.

Content Highlights: isl 2021-22 atk mohun bagan beat hyderabad fc moved to no four

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented