രണ്ടു പെനാല്‍റ്റികള്‍ വിധി നിര്‍ണയിച്ചു; ബ്ലാസ്റ്റേഴ്‌സിന് നിരാശ മാത്രം


1 min read
Read later
Print
Share

ബ്ലാസ്റ്റേഴ്‌സ്-ജെംഷഡ്പുർ മത്സരത്തിൽ നിന്ന്‌ | Photo: Twitter|ISL

ഗോവ: ഐഎസ്എല്ലില്‍ ജെംഷഡ്പുര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. രണ്ട് പെനാല്‍റ്റികള്‍ വിധി നിര്‍ണയിച്ച മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.

ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. നാല് മാറ്റങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് പതിവ് താളം തെറ്റിച്ചു.

44-ാം മിനിറ്റില്‍ ധനചന്ദ്രെ ഗ്രെഗ്, സ്റ്റുവര്‍ട്ടിനെ വീഴ്ത്തിയതിന് ജെംഷഡ്പുരിന് പെനാല്‍റ്റി ലഭിച്ചു. സ്റ്റുവര്‍ട്ട് തന്നെ ആ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കളിയിലേക്ക് തിരിച്ചെത്തും മുമ്പ് അടുത്ത പെനാല്‍റ്റിയും വന്നു. ഇത്തവണ ലെസ്‌കോവിച്ചിന്റെ ടാക്കിള്‍ ആണ് പെനാല്‍റ്റിയിലേക്ക് എത്തിച്ചത്. ഇതു പനേങ്ക കിക്കിലൂടെ സ്റ്റുവര്‍ട്ട് ലക്ഷ്യത്തിലെത്തിച്ചു.

രണ്ടു ഗോളിന് പിന്നില്‍ ആയതോടെ ബ്ലാസ്‌റ്റേഴ്‌സ് തളര്‍ന്നു. 54-ാം മിനിറ്റില്‍ മൂന്നാം ഗോളും വഴങ്ങി. ചിമയുടെ മനോഹരമായൊരു സ്‌ട്രൈക്കിലൂടെ ജെംഷഡ്പുര്‍ വിജയമുറപ്പിച്ചു. താരത്തിന്റെ മൂന്നു മത്സരങ്ങളില്‍ നിന്നുള്ള മൂന്നാം ഗോളാണിത്.

വിജയത്തോടെ ബ്ലാസ്‌റ്റേഴസിനെ മറികടന്ന് ജെംഷഡ്പുര്‍ രണ്ടാം സ്ഥാനത്തെത്തി. 14 മത്സരങ്ങളില്‍ 25 പോയിന്റാണ് ജെംഷഡ്പുരിനുള്ളത്. 14 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് വീണു.

Content Highlights: ISL 2021-2022 Kerala Blasters vs Jamshedpur FC

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented