നോര്‍ത്ത്ഈസ്റ്റിന്റെ കടുത്ത വെല്ലുവിളി മറികടന്നു; ജംഷേദ്പുര്‍ പ്ലേ ഓഫിന് തൊട്ടടുത്ത്


1 min read
Read later
Print
Share

മത്സരത്തില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ച നോര്‍ത്ത്ഈസ്റ്റിനെതിരേ 84-ാം മിനിറ്റില്‍ ജോര്‍ദാന്‍ മറെ നേടിയ ഗോളിലാണ് ജംഷേദ്പുര്‍ വിജയം പിടിച്ചത്

Photo: twitter.com/IndSuperLeague

മഡ്ഗാവ്: ഐഎസ്എല്ലില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്ന് ജംഷേദ്പുര്‍ എഫ്‌സി. അഞ്ചു ഗോള്‍ പിറന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ജംഷേദ്പുരിന്റെ ജയം. ഇതോടെ ജംഷേദ്പുര്‍ പ്ലേ ഓഫ് സാധ്യത ശക്തമാക്കി.

മത്സരത്തില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ച നോര്‍ത്ത്ഈസ്റ്റിനെതിരേ 84-ാം മിനിറ്റില്‍ ജോര്‍ദാന്‍ മറെ നേടിയ ഗോളിലാണ് ജംഷേദ്പുര്‍ വിജയം പിടിച്ചത്.

മത്സരത്തിന്റെ 35-ാം മിനിറ്റില്‍ സെയ്മിന്‍ലെന്‍ ഡുംഗലിന്റെ ഹെഡര്‍ ഗോളില്‍ ജംഷേദ്പുര്‍ മുന്നിലെത്തി. തുടര്‍ന്ന് 59-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റീവര്‍ട്ടും സ്‌കോര്‍ ചെയ്തതോടെ ജംഷേദ്പുര്‍ ഏതാണ്ട് ജയമുറപ്പിച്ചതാണ്.

എന്നാല്‍ രണ്ടു മിനിറ്റിന്റെ ഇടവേളയ്ക്കിടെ രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്ത് നോര്‍ത്ത്ഈസ്റ്റ് കരുത്ത് കാട്ടി. 66-ാം മിനിറ്റില്‍ റാല്‍തെയും തൊട്ടടുത്ത മിനിറ്റില്‍ പകരക്കാരന്‍ മാഴ്‌സലോയുമാണ് ഗോളുകള്‍ നേടിയത്.

ജയം അനിവാര്യമായിരുന്ന ജംഷേദ്പുര്‍ ഇതോടെ ഉണര്‍ന്നു കളിച്ചു. 84-ാം മിനിറ്റില്‍ ഇത് ഫലം കാണുകയും ചെയ്തു. ഗ്രെഗ് സ്റ്റീവര്‍ട്ട് ഒരുക്കിക്കൊടുത്ത മികച്ചൊരു അവസരം മുതലെടുത്ത മറെ പന്ത് വലയിലെത്തിച്ച് ജംഷേദ്പുരിന് ജയം സമ്മാനിച്ചു.

ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ജംഷേദ്പുരിന് 17 കളികളില്‍ നിന്ന് 34 പോയന്റായി.

Content Highlights: isl 2021-22 Jamshedpur fc beat NorthEast United

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented