ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് വിജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാര്‍


2 min read
Read later
Print
Share

Photo: twitter.com/IPL

അഹമ്മദാബാദ്: 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചുവിക്കറ്റിന് കീഴടക്കി ഗുജറാത്ത് വിജയമാഘോഷിച്ചു. ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ നാല് പന്തുകള്‍ ബാക്കിനില്‍ക്കേ ഗുജറാത്ത് മറികടന്നു. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സ്: 20 ഓവറില്‍ ഏഴിന് 178, ഗുജറാത്ത് ടൈറ്റന്‍സ് 19.2 ഓവറില്‍ അഞ്ചിന് 182.

ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 36 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 63 റണ്‍സാണ് താരം അടിച്ചെടുത്തത്. 27 റണ്‍സെടുത്ത വിജയ് ശങ്കര്‍ അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 25 റണ്‍സുമായി തിളങ്ങി.

അവസാന ഓവറുകളില്‍ രാഹുല്‍ തെവാത്തിയയും റാഷിദ് ഖാനും ചേര്‍ന്ന് ഗുജറാത്തിനെ വിജയത്തിലെത്തിച്ചു. തെവാത്തിയ 15 റണ്‍സും റാഷിദ് 10 റണ്‍സും നേടി പുറത്താവാതെ നിന്നു. ബൗളിങ് നിരയുടെ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് ചെന്നൈയ്ക്ക് തോല്‍വി സമ്മാനിച്ചത്. ബൗളര്‍മാര്‍ കണക്കിന് തല്ലുവാങ്ങി. ചെന്നൈയ്ക്ക് വേണ്ടി രാജ്്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജഡേജയും തുഷാര്‍ ദേശ്പാണ്ഡെയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ഋതുരാജിന്റെ വെടിക്കെട്ട് തന്നെയായിരുന്നു ചെന്നൈ ഇന്നിങ്‌സിലെ പ്രത്യേകത. 50 പന്തുകള്‍ നേരിട്ട താരം ഒമ്പത് സിക്‌സും നാല് ഫോറുമടക്കം 92 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 200 റണ്‍സ് കടക്കുമെന്ന് തോന്നിച്ച ചെന്നൈ സ്‌കോര്‍ ഋതുരാജിന്റെ പുറത്താകലോടെ 178-ല്‍ ഒതുങ്ങുകയായിരുന്നു.

ബാറ്റിങ്ങിനിറങ്ങി മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ (1) നഷ്ടമായ ചെന്നൈക്കായി ഋതുരാജ് റണ്‍റേറ്റ് താഴാതെ തകര്‍ത്തടിച്ചു. 17 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 23 റണ്‍സെടുത്ത മോയിന്‍ അലിയെ കൂട്ടുപിടിച്ച് താരം ചെന്നൈ സ്‌കോര്‍ 50-ല്‍ എത്തിച്ചു. അലിയെ മടക്കി റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ചെന്നൈക്കായി ആദ്യ മത്സരത്തിനിറങ്ങിയ ബെന്‍ സ്റ്റോക്ക്‌സ് (7) നിരാശപ്പെടുത്തി.

നാലാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് ഋതുരാജ് 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 12 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രമെടുത്ത റായുഡുവിനെ ജോഷ്വാ ലിറ്റില്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഋതുരാജിനെ 18-ാം ഓവറില്‍ അല്‍സാരി ജോസഫ് മടക്കി. രവീന്ദ്ര ജഡേജയ്ക്ക് ഒരു റണ്‍ മാത്രമേ നേടാനായുള്ളൂ. ശിവം ദുബെ 19 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ധോനി ഏഴ് പന്തില്‍ നിന്ന് 13 റണ്‍സോടെ പുറത്താകാതെ നിന്നു.

ഗുജറാത്തിനായി റാഷിദ് ഖാനും അല്‍സാരി ജോസഫും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷമാണ് ഐപിഎല്ലിന്റെ 16-ാം സീസണ്‍ കൊടിയേറിയത്. ബോളിവുഡിലെ പ്രശസ്ത ഗായകന്‍ അര്‍ജീത്ത് സിങ് തന്റെ ഹിറ്റ് നമ്പറുകളുമായി ആദ്യം കാണികളെ കൈയിലെടുത്തു. തുടര്‍ന്ന് തമന്ന ഭാട്ടിയയും രശ്മിക മന്ദാനയും ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി കാണികളെ ആവേശത്തിലാക്കി. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളില്‍ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോനിയും ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും വേദിയിലേക്കെത്തി. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടില്‍ പക്ഷേ ചെന്നൈ ആരാധകരായിരുന്നു കൂടുതല്‍. ധോനി വേദിയിലേക്കെത്തിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ കാതടപ്പിക്കുന്ന ശബ്ദമായിരുന്നു.

Content Highlights: ipl 2023 Gujarat Titans vs Chennai Super Kings at Ahmedabad

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ipl 2023 Rajasthan Royals beat Chennai Super Kings at Jaipur

2 min

ജയ്‌സ്വാളും സാംപയും തിളങ്ങി; ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍ ഒന്നാമത്

Apr 27, 2023


csk vs mi

4 min

ആഹാ..രഹാനെ! മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

Apr 8, 2023


Most Commented