Photo: ANI
മുംബൈ: പന്തെറിയുന്നത് ആരെന്ന് നോക്കാതെ ബാറ്റിങ് വെടിക്കെട്ട് നടത്തുന്ന താരമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ക്ലീന്‍ ഹിറ്റിങ്ങാണ് പലപ്പോഴും സഞ്ജുവിന്റെ ഹൈലൈറ്റ്. ഐപിഎല്ലില്‍ മിക്ക ബൗളര്‍മാരും സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞവരാണ്.
എന്നാല്‍ ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗയുടെ കാര്യം അങ്ങനെയല്ല. ഹസരംഗയുടെ പന്തുകള്‍ കളിക്കാന്‍ സഞ്ജു ബുദ്ധിമുട്ടുന്നത് മുന്‍പ് പലപ്പോഴും കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ ചൊവ്വാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലും സഞ്ജുവിനെ പുറത്താക്കി ഹസരംഗ ഇക്കാര്യം ശരിയാണെന്ന് തെളിയിച്ചു.
ഐപിഎല്ലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന അഞ്ച് ഇന്നിങ്‌സുകളില്‍ നാലു തവണയും സഞ്ജു പുറത്തായത് ഹസരംഗയുടെ പന്തിലായിരുന്നു.
2020 സീസണില്‍ ഹസരംഗയുടെ ഒരു പന്ത് മാത്രമാണ് സഞ്ജു നേരിട്ടത്. ആ പന്തില്‍ തന്നെ താരം പുറത്തായി. 2021 സീസണില്‍ ഹസരംഗയുടെ 10 പന്തുകളാണ് സഞ്ജു നേരിട്ടത്. രണ്ടു തവണ പുറത്താകുകയും ചെയ്തു. ശേഷിച്ച എട്ടു പന്തുകളും ഡോട്ട് ബോളുകളുമായിരുന്നു. ഇത്തവണ ഹസരംഗയുടെ നാലു പന്തുകളാണ് സഞ്ജു നേരിട്ടത്. ഇത്തവണ പക്ഷേ ഹസരംഗയെ ഒരു തവണ സിക്‌സറിന് പറത്താന്‍ സഞ്ജുവിനായി. പിന്നാലെ പുറത്താകുകയും ചെയ്തു. എട്ടു പന്തില്‍ നിന്ന് എട്ടു റണ്‍സെടുത്താണ് ചൊവ്വാഴ്ച സഞ്ജു പുറത്തായത്.
Content Highlights: Wanindu Hasaranga gets Sanju Samson s wicket four times in five innings


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..