Photo: Robert Cianflone/Getty Images
മെക്സിക്കോസിറ്റി: ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ നേരിടുന്നത് ഒഴിവാക്കാന്‍ ജപ്പാനെതിരായ മത്സരം സ്പെയിന് ബോധപൂര്‍വം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി മുന്‍ മെക്സിക്കോ താരം ഹ്യൂഗോ സാഞ്ചസ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെതിരേ കളിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം എന്താണെന്ന് സ്പാനിഷ് പരിശീലകന് ലൂയി എൻ റീക്കെയ്ക്ക് അറിയാമെന്നും സാഞ്ചസ് പറഞ്ഞു.
എന്നാല്‍ ഇത്തരത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ സ്പാനിഷ് പരിശീലകന് ലൂയി എൻ റീക്കെ നിഷേധിച്ചിരുന്നു. തങ്ങള്‍ ഗ്രൂപ്പില്‍ രണ്ടാമത് ഫിനിഷ് ചെയ്യാന്‍ അഗ്രഹിച്ചിരുന്നില്ലെന്നും ഒന്നാമതാകാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗോള്‍രഹിത സമനിലയില്‍ നീങ്ങിയിരുന്ന മത്സരങ്ങള്‍ അവേശിക്കാന്‍ 15 സെക്കന്റ് ശേഷിക്കെ ജപ്പാനും കോസ്റ്റാറിക്കയും സ്കോര്‍ ചെയ്താന്‍ ഞങ്ങള്‍ പുറത്താകും. അല്ലെങ്കില്‍ ജര്‍മ്മനി 5-0 ന് മുന്നില്‍ നില്‍ക്കുകയും ഞങ്ങള്‍ സമനിലയ്ക്കായി ശ്രമിക്കുകയും ചെയ്യുമ്പോള്‍ ജപ്പാന് സ്കോര്‍ ചെയ്താലും ഞങ്ങള്‍ പുറത്താകും. അതിനാല്‍ അത്തരത്തിലൊരു ചൂതാട്ടത്തിന് ശ്രമിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ഗ്രൂപ്പ് ഇയില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയിനിനെ 2-1ന് അട്ടിമറിച്ചാണ് ജപ്പാന് പ്രീക്വാര്‍ട്ടറില്‍ കടന്നത്. മൂന്ന് കളിയിലായി ആറ് പോയന്റോടെ ഗ്രാപ്പ് ചാമ്പ്യന്മാരായാണ് ഏഷ്യന്‍ ശക്തികളുടെ മുന്നേറ്റം. റിറ്റ്സു ഡോന് (48), ആവോ തനക (51) എന്നിവര്‍ ജപ്പാനായി ഗോള്‍ നേടി. അല്‍വാരോ മൊറാട്ട (11) സ്പെയിനായി ലക്ഷ്യം കണ്ടു. തോറ്റെങ്കിലും മികച്ച ഗോള്‍ശരാശരിയില്‍ രണ്ടാം സ്ഥാനക്കാരായി സ്പെയിനും പ്രീക്വാര്‍ട്ടറിലെത്തി. പ്രീക്വാര്‍ട്ടറില്‍ ജപ്പാന് ക്രൊയേഷ്യയെയും സ്പെയിന് മൊറോക്കോയെയും നേരിടും.
Content Highlights: Spain DELIBERATELY lost to Japan to avoid meeting Brazil in quarter-finals, says Hugo Sanchez
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..