Photo: Getty Images
ദോഹ: ഗോളടിച്ചത് ബ്രൂണോ ഫെര്‍ണാണ്ടസ് പക്ഷേ അത് ആഘോഷിച്ചതോ സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യുറുഗ്വായ്ക്കെതിരായ ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തില്‍ ആശയക്കുഴപ്പത്തിന് വഴിവെച്ച് പോര്‍ച്ചുഗലിന്റെ ഗോള്‍.
ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 54-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ യുറുഗ്വായ്ക്കെതിരേ ഗോളടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഗോളടിച്ചത് എന്നാണ് ഏവരും കരുതിയത്. ഗോള്‍ നേട്ടം റൊണാള്‍ഡോ വലിയ ആഘോഷമാക്കുകയും ചെയ്തു. ഫിഫ വരെ ഗോളിന്റെ അവകാശം സൂപ്പര്‍ താരത്തിന് ചാര്‍ത്തിക്കൊടുത്തു.
എന്നാല്‍ ഗോള്‍ വീണ്ടും പുനഃപരിശോധിച്ചപ്പോഴാണ് ഗോളിന്റെ യഥാര്‍ത്ഥ ഉടമ ആരാണെന്ന് മനസ്സിലായത്. ബ്രൂണോയുടെ ക്രോസിന് റൊണാള്‍ഡോ ഹെഡ്ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് താരത്തിന്റെ തലയില്‍ തട്ടാതെ യുറുഗ്വായ് വലയില്‍ കയറുകയായിരുന്നു. എന്നാല്‍ ഗോളിനുടമ ബ്രൂണോ ഫെര്‍ണാണ്ടസാണെന്ന് ഫിഫ മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥിരീകരിച്ചു. ഗോളിന്റെ അവകാശം റൊണാള്‍ഡോയില്‍ നിന്ന് ബ്രൂണോയ്ക്ക് നല്കി.
ഈ രംഗം ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലാകുകയും ചെയ്തു. ഗോളടിച്ചില്ലെന്ന് അറിഞ്ഞിട്ടും റൊണാള്‍ഡോ എന്തിന് അത് ആഘോഷിച്ചു എന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. റൊണാള്‍ഡോയെ വിമര്‍ശിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.എന്നാൽ ചിലർ റൊണാൾഡോ പന്ത് തൊട്ടിട്ടുണ്ടെന്നും പറയുന്നുണ്ട്. ഏതായാലും ഈ ഗോളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം. പോര്‍ച്ചുഗലിനായി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ റൊണാള്‍ഡോ പെനാല്‍ട്ടിയിലൂടെ ഗോളടിച്ചിരുന്നു.
Content Highlights: fifa world cup 2022, portugal goal. ronaldo goal, bruno fernandes goal, portugal vs uruguay, sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..