കോടിയേരി ബാലകൃഷ്ണൻ | ഫോട്ടോ:അഖിൽ ഇഎസ്/മാതൃഭൂമി
തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തില്‍ പുതിയ ചുവടുവെയ്പ്പാണ് ചൊവ്വാഴ്ച മുതല്‍ നടക്കാനിരിക്കുന്ന പാര്‍ട്ടിസമ്മേളനമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതുവരെയുള്ള വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത്, സംഘടനയെ സംബന്ധിച്ച് വിശദമായി പരിശോധിച്ച് ഭാവി പരിപാടികള്‍ക്ക് രൂപംകൊടുക്കുന്ന സമ്മേളനമായിരിക്കും ഇത്. പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളാവും തുടര്‍ന്നങ്ങോട്ടും നടത്തുകയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് സംസാരിക്കവേ പറഞ്ഞു.
ദേശീയ തലത്തില്‍ ആഗോളവത്കരണനയമാണ് ബിജെപി സ്വീകരിക്കുന്നത്. ഇതേ നയമാണ് അധികാരത്തിലിരിക്കെ യുഡിഎഫ് സര്‍ക്കാരും സ്വീകരിച്ചത്. ഇതിന് ബദലുണ്ട് എന്ന് തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പിണറായി വിജയന്റെ ഒന്നാം സര്‍ക്കാര്‍ ഇവിടെ നടത്തിയതെന്ന് കോടിയേരി പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി ആയിരുന്നു പ്രധാനം. നവോത്ഥാന മുന്നേറ്റത്തിന് സഹായകമവുന്ന വിധിയായിരുന്നു കോടതിയില്‍ നിന്നുണ്ടായതെങ്കിലും അത് വേണ്ടത്ര ഉള്‍ക്കൊള്ളാന്‍ കേരളീയ സമൂഹത്തിനായില്ല. ധാരാളം തെറ്റിദ്ധാരണകളുണ്ടായി. വലതുപക്ഷത്തിന് ആശയപ്രചാരണത്തില്‍ മുന്നേറ്റമുണ്ടായത് ഈ തെറ്റിദ്ധാരണകളിലൂടെയായിരുന്നു. എന്നാല്‍ അതിനെ മറികടക്കുന്ന രീതിയിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. അതിന്റെ ഫലം തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
ലീഗുമായി ഒരു രാഷ്ട്രീയ ചര്‍ച്ചയും സിപിഎം നടത്തിയിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ലീഗുമായൊരു ചര്‍ച്ച ഉദ്ദേശിക്കുന്നുമില്ല. എന്നാല്‍ മതന്യൂനപക്ഷങ്ങള്‍ പൊതുവില്‍ ഇടതുപക്ഷത്തോട് താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തും. കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക് പോസ്റ്റ് ഇട്ടതിനെ രാഷ്ട്രീയ ചര്‍ച്ചയുടെ ഭാഗമായി കാണേണ്ടതില്ല. മന്ത്രിസഭാ പുനഃസംഘടന നിലവില്‍ ചര്‍ച്ചയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അത് സമ്മേളനം തീരുമാനിക്കട്ടേയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
Content Highlights: Kodiyeri Balakrishnan CPIM state conference 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..