കോടിയേരി ബാലകൃഷ്ണൻ
കൊച്ചി: എഴുപത്തഞ്ചിനുമേല്‍ പ്രായമുള്ളവരെ ഒഴിവാക്കുന്നതടക്കമുള്ള കേന്ദ്രകമ്മിറ്റി നിര്‍ദേശങ്ങള്‍ സംസ്ഥാന സമിതിയിലും കൃത്യമായി നടപ്പാക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കലായി കാണേണ്ടതില്ല. അവര്‍ക്ക് പാര്‍ട്ടിയില്‍ മറ്റുചുമതലകള്‍ നല്‍കും. അവരുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തും. അവര്‍ക്ക് എല്ലാ പരിരക്ഷയും പാര്‍ട്ടി നല്‍കും. 75 കഴിഞ്ഞ ആരെയെല്ലാം ഉള്‍പ്പെടുത്തണം, ആരെയെല്ലാം ഒഴിവാക്കണം എന്നതില്‍ ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തുമെന്നും കോടിയേരി വിശദീകരിച്ചു.
ഇടതുമുന്നണിക്ക് ഇപ്പോഴും 50 ശതമാനം ജനങ്ങളുടെ പിന്തുണയില്ല. അത് ലഭിക്കണമെങ്കില്‍ മുന്നണിയെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിന്റെ ബഹുജനാടിത്തറ വര്‍ധിപ്പിക്കണം.
തുടര്‍ഭരണമെന്നാല്‍ നേരത്തേ ചെയ്ത പദ്ധതികളുടെ ആവര്‍ത്തനമല്ല. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണം. അതിനുള്ള നയങ്ങള്‍ രൂപപ്പെടുത്തുകയാണ് സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന അജന്‍ഡയെന്നും കോടിയേരി പറഞ്ഞു.
Content Highlights: cpm state conference 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..