അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നോസ്ഫറാത്തുവിന്റെ പ്രദർശനത്തോട് അനുബന്ധിച്ച്| Pic credit: Bhagyalakshmi G
തിരുവനന്തപുരം: ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിശബ്ദ സിനിമയായ "നോസ്ഫറാത്തു" (Nousferatu) പ്രദർശിപ്പിച്ചു.1922-ൽ ഇറങ്ങിയ ജർമൻ ഹൊറർ സിനിമ 2022-ൽ നൂറ് വർഷം തികയുകയാണ്.ഈ സന്ദർഭത്തിൽ ബ്രിട്ടീഷ് പിയാനോയിസ്റ്റായ ജോണി ബെസ്റ്റ്- ൻ്റെ തൽസമയ പശ്ചാത്തല സംഗീതത്തോട് കൂടിയാണ് സിനിമ പ്രദർശിപ്പിച്ചത്.
സിനിമയുടെ ആദ്യ നാൾ മുതൽ സിനിമ പ്രേമികളിൽ ഭീതി ജനിപ്പിക്കാൻ കാരണമായ മികച്ച സിനിമയാണ് നോസ്ഫറാത്തു.അതിൽ സംഗീതത്തിൻ്റെ കയ്യൊപ്പ് കൂടി ചാലിച്ചപ്പോൾ അത് മറ്റൊരു അനുഭവം ആയിരുന്നു. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ ദൃശ്യവിരുന്നിന് സാക്ഷിയാകാൻ വന്ന ഭൂരിഭാഗം പ്രേക്ഷകരും യുവജനങ്ങൾ ആയിരുന്നു.ഓരോ ഷോട്ടിനോടും ഇണങ്ങി നിൽക്കുന്ന പാശ്ചാത്തല സംഗീതം തങ്ങളെ സിനിമയുടെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു എന്ന് യുവാക്കൾ പ്രതികരിച്ചു.
എഫ്. ഡബ്ലിയു.മുർനാവിൻ്റെ സംവിധാനത്തിൽ വിരിഞ്ഞ ഈ സിനിമ ബ്രാം സ്റ്റോക്കറിൻ്റെ നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ്.പിന്നീട് വന്നിട്ടുള്ള എല്ലാ ഡ്രാക്കുള വാംപയർ സിനിമകൾക്കും പ്രചോദനം ആവുകയും ചെയ്തു.ഇക്കാലത്തും പ്രേക്ഷകരുടെ മനസ്സിൽ നോസ്ഫറാത്തു കോളിളക്കം സൃഷ്ടിക്കുന്നു എന്നതിൻ്റെ തെളിവായി മികച്ച കയ്യടികളോടുകൂടിയാണ് സിനിമ പ്രദർശനം അവസാനിച്ചത്.
Content Highlights: Nousferatu F. W. Murnau German Expressionist horror film IFFK
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..